വാഗമണ്‍ സിമി ക്യാംപ് കേസ്: പ്രതിഭാഗം അന്തിമവാദം ആരംഭിച്ചു
BY kasim kzm11 April 2018 3:36 AM GMT
kasim kzm11 April 2018 3:36 AM GMT
കൊച്ചി: വാഗമണ്‍ സിമി ക്യാംപ് കേസില്‍ പ്രതിഭാഗം അന്തിമവാദം ആരംഭിച്ചു. തുടര്‍വാദം അടുത്ത 16, 17 തിയ്യതികളിലായി നടക്കും. സിമിയുമായി ബന്ധപ്പെട്ട് കേരളത്തില്‍ റിപോര്‍ട്ട് ചെയ്ത ആദ്യ കേസാണിത്. 35 പ്രതികളുടെ വിചാരണയാണ് ഇപ്പോള്‍ നടക്കുന്നത്. ആഴ്ചയില്‍ രണ്ടു ദിവസം വീതമാണു വിചാരണ. പട്ടികയിലുള്ള 77 പ്രോസിക്യൂഷന് സാക്ഷികളുടെ വിസ്താരം ഇതിനകം പൂര്‍ത്തിയായി. കേസിലെ മുഖ്യപ്രതികളില്‍ ഒരാളായ വാസിക്വ് ബില്ല ഇപ്പോഴും ഒളിവിലാണെന്നു പറയപ്പെടുന്നു. 31ാം പ്രതി മെഹബൂബ് മാലിക്ക് ഭോപാലില്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ വെടിയേറ്റു മരിച്ചു. 35ാം പ്രതിയായ ഖുറൈശി ഇപ്പോള്‍ തിഹാര്‍ ജയിലിലാണ്.2007 ഡിസംബര്‍ 10 മുതല്‍ 12 വരെ വാഗമണിലെ തങ്ങള്‍പാറയില്‍ നടന്നതായി പറയുന്ന “സിമി’ ക്യാംപില്‍ ആയുധ പരിശീലനത്തിനുള്ള ഉപകരണങ്ങളും വെടിക്കോപ്പുകളും കണ്ടെത്തിയെന്നായിരുന്നു പോലിസ് കേസ്. കേരള പോലിസിന്റെ ഭീകരവിരുദ്ധ സ്ക്വാഡ് അന്വേഷണം പൂര്‍ത്തിയാക്കിയ കേസ് ദേശീയ അന്വേഷണ ഏജന്‍സി ഏറ്റെടുക്കുകയായിരുന്നു.
Next Story
RELATED STORIES
പട്നയില്‍ ജെഡിയു നേതാവിനെ വെടിവച്ചുകൊന്നു
25 April 2024 5:32 AM GMTരാമക്ഷേത്രവുമായി ബന്ധപ്പെട്ട പരാമര്‍ശം: മോദിയുടെ പ്രസംഗത്തില്‍...
25 April 2024 5:18 AM GMTഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTലോക്സഭ തിരഞ്ഞെടുപ്പ് രണ്ടാംഘട്ടത്തിന് മൂന്ന് ദിവസം മാത്രം ശേഷിക്കെ...
24 April 2024 11:56 AM GMT'ആകാശത്തിലെ രാജ്ഞിക്ക്' വിട; എയർ ഇന്ത്യയുടെ അഭിമാനമായിരുന്ന ജംബോ...
24 April 2024 11:49 AM GMT