thrissur local

വഴിയില്‍ തടഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമം; പ്രതികള്‍ക്ക് മൂന്നു വര്‍ഷം കഠിനതടവും പിഴയും

തൃശൂര്‍: കാറ് വഴിയില്‍ തടഞ്ഞ് യാത്രക്കാരെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചകേസില്‍ പ്രതികള്‍ക്ക് മൂന്നുവര്‍ഷം കഠിനതടവും 10,000 രൂപ പിഴയും ശിക്ഷ.
തെക്കേപനയ്ക്കല്‍ വീട്ടില്‍ ബാബു എന്ന ബാബുട്ടന്‍, പണിക്കെട്ടി വീട്ടില്‍ ഷിന്റോ എന്ന ഷിജോനാഥ്, പുതുവീട്ടില്‍ സജി എന്ന സജീഷ്, ഇരിങ്ങാംതുരുത്തി ദിലീപ് എന്ന പുലി ദിലീപ് എന്നിവരെയാണ് തൃശൂര്‍ നാലാം അഡീഷനല്‍ ഡിസ്ട്രിക്ട് ആന്റ് സെഷന്‍സ് ജഡ്ജ് ആര്‍ വിനായകറാവു ശിക്ഷിച്ചത്.
2008ലാണ് കേസിനാസ്പദമായ സംഭവം. പള്ളത്ത് വീട്ടില്‍ ബിജു, കോഴിപ്പറമ്പില്‍ വീട്ടില്‍ സുനീഷ്, പള്ളത്ത് വീട്ടില്‍ നിഖില്‍ എന്നിവരെയാണ് ഇവര്‍ കാര്‍ വഴിയില്‍ തടഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്.
പ്രതികളുടെ കഞ്ചാവ് വില്‍പനയുടെ വിവരങ്ങള്‍ പോലിസിന് നല്‍കിയതിലുള്ള വ്യക്തിവിരോധമാണ് ആക്രമണത്തില്‍ കലാശിച്ചത്. പ്രോസിക്യൂഷനുവേണ്ടി ജില്ലാ അഡിഷനല്‍ ഗവ. പ്ലീഡര്‍ ആന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ വിനു വര്‍ഗീസ് കാച്ചപ്പിള്ളി, അഭിഭാഷകരായ ജോഷി പുതുശേരി, ഷിബു പുതുശേരി എന്നിവര്‍ ഹാജരായി.
Next Story

RELATED STORIES

Share it