വര്‍ഗീയ പ്രസംഗം ബാലിക സരസ്വതിക്ക് എതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

കാസര്‍കോട്: കഴിഞ്ഞ 27നു ബദിയടുക്കയില്‍ നടന്ന ഹിന്ദു സമാജോല്‍സവം ഉദ്ഘാടനം ചെയ്ത് വര്‍ഗീയ പ്രകോപന പ്രസംഗം നടത്തിയ സാധ്വി ബാലിക സരസ്വതിക്കെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഐപിസി 153, 295 (എ), 506 വകുപ്പുകള്‍ പ്രകാരമാണ് കേസ്. ബജ്‌രംഗ്ദള്‍, വിഎച്ച്പി, സംഘപരിവാരം എന്നിവയുടെ നേതൃത്വത്തില്‍ 27നു ബദിയടുക്ക ബോളുക്കട്ടയില്‍ നടന്ന ഹിന്ദു സമാജോല്‍സവത്തില്‍ മധ്യപ്രദേശില്‍ നിന്നുള്ള സാധ്വി ബാലിക സരസ്വതി നടത്തിയ പ്രസംഗത്തിനെതിരേ വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെയാണ് ഇന്നലെ ബദിയടുക്ക പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
ലൗജിഹാദുമായി വരുന്നവരുടെ കഴുത്തു വെട്ടാന്‍ സഹോദരിമാര്‍ക്ക് വാള്‍ വാങ്ങി നല്‍കണമെന്നും ഒരു ലക്ഷം രൂപ വരെ മുടക്കി മൊബൈല്‍ ഫോണ്‍ വാങ്ങുന്നതിനു പകരം 1000 രൂപ മുടക്കി ഒരു വാള്‍ വാങ്ങി എല്ലാ വീടുകളിലും സൂക്ഷിക്കണമെന്നുമായിരുന്നു പ്രസംഗം. ലൗജിഹാദികള്‍ സ്ത്രീകളെ നോക്കിയാല്‍ അവരുടെ കഴുത്തറുക്കാന്‍ ഈ വാള്‍ ഉപയോഗിക്കണമെന്നും ബാലിക സരസ്വതി  പ്രസംഗിച്ചു. ഭാരത് മാതാ കീ ജയ് വിളിക്കുന്നവര്‍ക്ക് മാത്രമേ ഇന്ത്യയില്‍  ജീവിക്കാന്‍ അവകാശമുള്ളൂ എന്നും സാധ്വി പറഞ്ഞു. പോലിസിനെതിരേയും സംഘാടകര്‍ പ്രകോപനപരമായ പ്രസംഗമാണ് നടത്തിയത്. എന്നാല്‍, ഇതില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല.
പ്രകോപനപരമായ മുദ്രാവാക്യം മുഴക്കി ബൈക്കുകളില്‍ കറങ്ങിയതിന് അഞ്ചു പേരെ അറസ്റ്റ് ചെയ്തിരുന്നു.
Next Story

RELATED STORIES

Share it