Flash News

വര്‍ഗീയ കലാപമുണ്ടായ ഔറംഗാബാദില്‍ വാളുകള്‍ എത്തിയത് ഫഌപ്കാര്‍ട്ട് വഴി


ഔറംഗാബാദ്: വര്‍ഗീയ കലാപമുണ്ടായ ഔറംഗാബാദില്‍ വാളുകള്‍ എത്തിയത് ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റായ ഫഌപ്കാര്‍ട്ട് വഴി. ഫഌപ്കാര്‍ട്ടിനെതിരേ നിയമനടപടിക്ക് ഒരുങ്ങുകയാണ് അധികൃതര്‍. മുപ്പതോളം വാളുകളുള്‍പ്പെടെയുള്ള ആയുധങ്ങളാണ് പാര്‍സല്‍ കമ്പനിയില്‍ നിന്ന് കണ്ടെടുത്തത്.
കുടിവെള്ള കണക്ഷനുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് മെയ് 11, 12 തിയ്യതികളിലാണ് ഔറംഗാബാദില്‍ വര്‍ഗീയ കലാപം ഉണ്ടായത്. സംഭവത്തില്‍ രണ്ടു പേര്‍ കൊല്ലപ്പെടുകയും അമ്പതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
ഇതിനു പിന്നാലെയാണ് ഇവിടെ നിന്നും ആയുധങ്ങള്‍ ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്തത്. സംഘര്‍ഷം ഉണ്ടായ പ്രദേശത്ത് താമസിച്ച 24 വീട്ടുകാരാണ് ഇത് ഓര്‍ഡര്‍ ചെയ്തതെന്ന് കണ്ടെത്തിയിട്ടുണ്ട്.
മെയ് 16ന് ബുക്ക് ചെയ്ത ഇവ മെയ് 21ന് പാര്‍സല്‍ സെന്ററില്‍ എത്തി. കളിപ്പാട്ടങ്ങള്‍, അടുക്കള ഉപകരണങ്ങള്‍ എന്നിവയുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയാണ് ആയുധങ്ങള്‍ ബുക്ക് ചെയ്തത്.
Next Story

RELATED STORIES

Share it