വര്‍ക്കല കൂട്ടമാനഭംഗം; മൂന്ന് പ്രതികള്‍ പിടിയില്‍

തിരുവനന്തപുരം/വര്‍ക്കല: വര്‍ക്കലയില്‍ നഴ്‌സിങ് വിദ്യാര്‍ഥിനിയായ ദലിത് പെണ്‍കുട്ടിയെ കൂട്ടമാനഭംഗത്തിനിരയാക്കിയ കേസില്‍ മൂന്ന് പ്രതികള്‍ പിടിയില്‍. വര്‍ക്കല താഴേവെട്ടൂര്‍ സ്വദേശികളായ ഷൈജു (22), സഫീര്‍ (24), റാഷിദ് (24) എന്നിവരാണ് പിടിയിലായത്. ഇവരെ ചോദ്യം ചെയ്തുവരികയാണെന്നും ഉടന്‍ അറസ്റ്റ് രേഖപ്പെടുത്തുമെന്നും അന്വേഷണച്ചുമതലയുള്ള റൂറല്‍ എസ്പി ഷഫീന്‍ അഹമ്മദ് അറിയിച്ചു.
കേസില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് ചോദ്യം ചെയ്യലിനുശേഷം മാത്രമേ വ്യക്തമാവുകയുള്ളൂ. ഇന്ന് രാവിലെ 10.30ന് നടത്തുന്ന വാര്‍ത്താസമ്മേളനത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാക്കുമെന്നും അദ്ദേഹം അറിയിച്ചു. ആറ്റിങ്ങല്‍ ഡിവൈഎസ്പി ആര്‍ ചന്ദ്രശേഖര്‍, വര്‍ക്കല സിഐ ആര്‍ അശോക്കുമാര്‍ എന്നിവരാണ് പ്രതികളെ ചോദ്യം ചെയ്യുന്നത്.
ചൊവ്വാഴ്ച വൈകീട്ടാണ് നഴ്‌സിങ് വിദ്യാര്‍ഥിനിയായ തിരുവനന്തപുരം ആനയറ ഒരുവാതില്‍കോട്ട സ്വദേശിനിയായ 19 കാരി മാനഭംഗത്തിന് ഇരയായത്. രണ്ടാഴ്ച മുമ്പ് കൂട്ടുകാരിയെ വിളിക്കുന്നതിനിടെ നമ്പര്‍ മാറിയുള്ള കോളില്‍ പരിചയപ്പെട്ട സഫീറായിരുന്നു പെണ്‍കുട്ടിയുടെ കാമുകന്‍. ഇയാള്‍ സുജിത്ത് എന്ന പേരിലാണ് പെണ്‍കുട്ടിയെ പരിചയപ്പെട്ടത്. സഫീര്‍ മുഖാന്തിരമാണ് പിന്നീട് ഓട്ടോറിക്ഷാ ഡ്രൈവറായ ഷൈജുവിനെയും ഇവരുടെ സുഹൃത്തായ റാഷിദിനെയും പരിചയപ്പെടുന്നത്. കഴിഞ്ഞദിവസം രാവിലെ ശബരി എക്‌സ്പ്രസില്‍ വര്‍ക്കലയിലെത്തിയ പെണ്‍കുട്ടിയെ കാമുകനായ സഫീറും ഷൈജുവും കാത്തുനിന്ന് പ്രലോഭിപ്പിച്ച് ഓട്ടോയില്‍ കയറ്റി കൊല്ലത്തേക്ക് കൊണ്ടുപോവുകയായിരുന്നു. കൊല്ലത്തെത്തി സിനിമ കാണാന്‍ പദ്ധതിയിട്ടെങ്കിലും തല്‍സമയം ഷോ ഇല്ലാത്തതിനാല്‍ വര്‍ക്കലയ്ക്ക് മടങ്ങി. തിരികെ വരുംവഴി മൂവരും പീഡിപ്പിച്ചെന്നാണ് പെണ്‍കുട്ടി പോലിസിന് മൊഴിനല്‍കിയിരിക്കുന്നത്.
Next Story

RELATED STORIES

Share it