വരള്‍ച്ചയില്‍നിന്ന് രക്ഷപ്പെട്ടെത്തിയ പിഞ്ചുകുഞ്ഞ് മുങ്ങി മരിച്ചു

മുംബൈ: കൊടുംവരള്‍ച്ച നേരിടുന്ന ലാത്തൂരില്‍ നിന്നു താനെയിലേക്കു താമസംമാറ്റിയ കുടുംബത്തിലെ ഒരു വയസ്സുള്ള പെണ്‍കുഞ്ഞ് ബക്കറ്റിലെ വെള്ളത്തില്‍ മുങ്ങിമരിച്ചു.
ഏതാനും മാസം മുമ്പാണ് ലാത്തൂര്‍ ജില്ലയിലെ അഹ്മദ്പൂര്‍ ഗ്രാമത്തില്‍ നിന്നു വരള്‍ച്ചയില്‍ നിന്നു രക്ഷപ്പെടാന്‍ നാലംഗ കുടുംബം താനെ നഗരത്തിലേക്കു കുടിയേറിയതെന്നു വാര്‍തക് നഗര്‍ പോലിസ് അറിയിച്ചു. ഞായറാഴ്ചയാണു കുട്ടി മരിച്ചത്. ബക്കറ്റിലെ വെള്ളത്തില്‍ കുഞ്ഞ് അബദ്ധത്തില്‍ വീഴുകയായിരുന്നു. ബക്കറ്റില്‍ അബോധാവസ്ഥയില്‍ കുട്ടി കിടക്കുന്നതുകണ്ട മാതാവ് അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.
Next Story

RELATED STORIES

Share it