വയോധികയെ പീഡിപ്പിച്ച പ്രതി അറസ്റ്റില്‍

തിരുവനന്തപുരം: അഞ്ചുതെങ്ങ് സ്വദേശിനിയായ 68 കാരിയെ വീട്ടില്‍ അതിക്രമിച്ചുകയറി പീഡിപ്പിച്ച കേസില്‍ പ്രതിയുടെ അറസ്റ്റ് പോലിസ് രേഖപ്പെടുത്തി. അഞ്ചുതെങ്ങ്, നെടുങ്കണ്ട ഒന്നാംപാലം കടപ്പുറം കൊച്ചുതെക്കഴികം അനസ് (29) ആണു പിടിയിലായത്.
ഇക്കഴിഞ്ഞ രണ്ടിനു രാത്രി 12നു വീട്ടിലെ വൈദ്യുതിബന്ധം വിച്ഛേദിച്ചശേഷം വാതില്‍ ചവിട്ടിത്തുറന്ന് അകത്തുകയറിയ അനസ് ഉറങ്ങുകയായിരുന്ന വയോധികയെ മര്‍ദ്ദിച്ച് അവശയാക്കിയശേഷം വസ്ത്രങ്ങള്‍ വലിച്ചുകീറുകയും നിലവിളിച്ച വയോധികയെ വായ്‌പൊത്തിപ്പിടിച്ചശേഷം പീഡിപ്പിക്കുകയുമായിരുന്നു. പുറത്തുപറഞ്ഞാല്‍ കൊലപ്പെടുത്തുമെന്നു പ്രതി ഭീഷണിപ്പെടുത്തിയതായും പോലിസ് അറിയിച്ചു. ലഹരിക്കടിമയായ അനസിന്റെ പേരില്‍ വിവിധ പോലിസ് സ്‌റ്റേഷനുകളിലായി സ്ത്രീകളെ ഉപദ്രവിക്കല്‍, മോഷണം, പിടിച്ചുപറി, മയക്കുമരുന്ന് തുടങ്ങി നിരവധി കേസുകളുണ്ട്.
2014ല്‍ കാപ്പ ചുമത്തി ആറുമാസക്കാലം തടവില്‍ കഴിഞ്ഞിരുന്ന അനസ് പിന്നീട് പോലിസിനെ വെട്ടിച്ച് ഒളിവില്‍ കഴിയുകയായിരുന്നു.
പ്രതിയെ തിരുവനന്തപുരം റൂറല്‍ ജില്ലാ പോലിസ് മേധാവി കെ ഷെഫീന്‍ അഹ്മദിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക അന്വേഷണസംഘമാണു പിടികൂടിയത്. അന്വേഷണസംഘത്തില്‍ ആറ്റിങ്ങല്‍ ഡിവൈഎസ്പി ചന്ദ്രശേഖരപിള്ള, കടയ്ക്കാവൂര്‍ എസ്‌ഐ ജി ബി മുകേഷ്, അഞ്ചുതെങ്ങ് എസ്‌ഐ കണ്ണന്‍, കെ ജി സെല്‍വന്‍, എഎസ്‌ഐമാരായ മനോഹര്‍, അനില്‍കുമാര്‍, ജഗദീഷ്, രാജന്‍കുറുപ്പ്, സീനിയര്‍ സിവില്‍ പോലിസ് ഓഫിസര്‍മാരായ മണികണ്ഠന്‍, ശ്രീനാഥ്, ജുഗനു, ഷൈന്‍, സുമിത്രന്‍, ജ്യോതിഷ്, റിയാസ് എന്നിവരാണ് ഉണ്ടായിരുന്നത്.
Next Story

RELATED STORIES

Share it