വന്‍സാരയ്ക്ക് ഗുജറാത്തിലേക്ക് മടങ്ങാന്‍ അനുമതി
BY Sumeera SMR2 April 2016 7:49 PM GMT
X
Sumeera SMR2 April 2016 7:49 PM GMT
അഹ്മദാബാദ്: ഇശ്റത് ജഹാന് വ്യാജ ഏറ്റുമുട്ടല്‍ കേസിലെ പ്രതിയായ മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന് ഡി ജി വന്‍സാരയുടെ ജാമ്യവ്യവസ്ഥയില്‍ പ്രത്യേക സിബിഐ കോടതി ഇളവനുവദിച്ചു. വന്‍സാരയ്ക്ക് ഗുജറാത്തില്‍ പ്രവേശിക്കാനും താമസിക്കാനും ജഡ്ജി എസ് ജെ രാജ അനുമതി നല്കി. രാജ്യംവിടാന്‍ പാടില്ല, എല്ലാ ശനിയാഴ്ചയും കോടതിയില്‍ ഹാജരാവണമെന്നും കോടതി വ്യക്തമാക്കി. ഗുജറാത്തില്‍ പ്രവേശിക്കരുതെന്ന വ്യവസ്ഥയോടെ കഴിഞ്ഞവര്‍ഷം ഫെബ്രുവരിയില്‍ വന്‍സാരയ്ക്ക് ജാമ്യം അനുവദിച്ചിരുന്നു. ഇശ്റത് ലശ്കര്‍ പ്രവര്‍ത്തകയാണെന്നു മുംബൈ ആക്രമണക്കേസിലെ മാപ്പുസാക്ഷി ഡേവിഡ് കോള്മാന് ഹെഡ്ലിയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് ജാമ്യവ്യവസ്ഥയില്‍ ഇളവുതേടി വന്‍സാര കോടതിയെ സമീപിച്ചത്. ജാവേദ് ശെയ്ഖ് എന്ന പ്രാണേഷ് പിള്ള, അംജദലി അക്ബര്‍ അലി റാണ, സീഷാന്‍ ജോഹര്‍ എന്നിവരെയാണ് ഇശ്റതിനൊപ്പം അഹ്മദാബാദില്‍ ഗുജറാത്ത് പോലിസ് കൊലപ്പെടുത്തിയത്. 2004 ജൂണ്‍ 15നായിരുന്നു സംഭവം. അന്ന് അഹ്മദാബാദ് ഡെപ്യൂട്ടി പോലിസ് കമ്മീഷണര്‍ ആയിരുന്നു വന്‍സാര. സുഹ്റബുദ്ദീന്‍-തുളസി പ്രജാപതി വ്യാജ ഏറ്റുമുട്ടല്‍ കേസിലും വന്‍സാര പ്രതിയാണ്.
Next Story
RELATED STORIES
രാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTഇസ്രായേലിന്റെ ആണവനിലയങ്ങള്‍ അത്യാധുനിക ആയുധങ്ങളാല്‍ തകര്‍ക്കുമെന്ന്...
19 April 2024 1:15 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMT