വടക്കന്‍ അഫ്ഗാന്‍: 35 പേരെ താലിബാന്‍ തട്ടിക്കൊണ്ടുപോയി

കാബൂള്‍: വടക്കന്‍ അഫ്ഗാനില്‍ ഇന്നലെ പലയിടങ്ങളിലായി താലിബാന്‍ പ്രവര്‍ത്തകര്‍ ബസ്സുകള്‍ക്കുനേരെ ആക്രമണങ്ങള്‍ നടത്തി. ഒമ്പതു യാത്രക്കാരെ കൊലപ്പെടുത്തുകയും 35ഓളം പേരെ തട്ടിക്കൊണ്ടുപോവുകയും ചെയ്തു. കുന്ദൂസ് പ്രവിശ്യയിലെ അലിയാബാദ് ജില്ലയിലേക്ക് കാബൂളില്‍നിന്നു വരുകയായിരുന്ന ബസ്സുകളാണ് ആക്രമിക്കപ്പെട്ടതെന്ന് ഗവര്‍ണറുടെ വക്താവ് മഹ്മൂദ് ഡാനിഷ് അറിയിച്ചു. താലിബാന്റെ ശക്തികേന്ദ്രമാണ് കുന്ദൂസ് പ്രവിശ്യ. കഴിഞ്ഞ വര്‍ഷം കുന്ദൂസ് പ്രവിശ്യ പൂര്‍ണമായും താലിബാന്‍ പ്രവര്‍ത്തകര്‍ പിടിച്ചടക്കുകയും ഏതാനും ദിവസങ്ങള്‍ കൈവശം വയ്ക്കുകയും ചെയ്തിരുന്നു.
Next Story

RELATED STORIES

Share it