വഖ്ഫ് ബോര്‍ഡിന്റെ അനുമതിയില്ലാതെ ഭൂമി ഏറ്റെടുക്കല്‍; കലക്ടറും പൊതുമരാമത്ത് എക്സിക്യൂട്ടീവ് എന്‍ജിനീയറും ഹാജരാവണമെന്ന് ഉത്തരവ്
BY kasim kzm9 Jun 2018 4:49 AM GMT
kasim kzm9 Jun 2018 4:49 AM GMT
ചാവക്കാട്: വഖഫ് ബോര്‍ഡിന്റെ അനുമതിയില്ലാതെ മണത്തല ജമാഅത്ത് വക ഭൂമി ഏറ്റെടുക്കാന്‍ ശ്രമം നടത്തിയെന്ന കേസില്‍ കലക്ടറും പൊതുമരാമത്ത് എക്സിക്യുട്ടീവ് എന്‍ജിനീയറും ഹാജരാകണമെന്ന് വഖഫ് ട്രിബ്യൂണല്‍ ഉത്തരവിട്ടു. ജൂണ്‍ 13നാണ് വഖഫ് ട്രിബ്യൂണലിന് മുന്നില്‍ ഹാജരാകേണ്ടത്.
മണത്തല മഹല്ല് കമ്മിറ്റി ഷാനവാസ് കാട്ടകത്ത് മുഖേന എറണാകുളം വഖഫ് ട്രിബ്യൂണലില്‍ നല്കിയ ഹര്‍ജിയിലാണ് ഉത്തരവ്. 25 വര്‍ഷം മുമ്പ് പഴയ പുതുപൊന്നാനി റോഡ് ദേശീയപാതയാക്കുന്നതിനായി മണത്തല പള്ളിവക വഖഫ് ഭൂമി ഏറ്റെടുത്തിരുന്നെങ്കിലും വഖഫ് ബോര്‍ഡിനെ അറിയിക്കുകയോ നഷ്ടപരിഹാരം കൊടുക്കുകയോ ചെയ്തില്ല. 1981ല്‍ വഖഫ് ബോര്‍ഡിന്റെ അനുമതിയില്ലാതെ ദേശീയപാതയുടെ വികസനത്തിനായി ഉദ്യോഗസ്ഥര്‍ പള്ളിവക ഭൂമി ഏറ്റെടുക്കാന്‍ ശ്രമം നടത്തിയിരുന്നു.
ഇതിനെതിരേ മഹല്ല് ഭാരവാഹികള്‍ മന്ത്രിക്ക് നിവേദനം നല്‍കുകയും ഏറ്റെടുക്കലിന് സ്റ്റേ വാങ്ങുകയും ചെയ്തു. വഖഫ് ബോര്‍ഡിനെ അറിയിക്കാതെ ഭൂമി ഏറ്റെടുക്കാനുള്ള ശ്രമം ദേശീയപാത അധികൃതര്‍ ഇപ്പോഴും നടത്തുന്നുണ്ടെന്നാണ് മഹല്ല് കമ്മിറ്റിയുടെ പരാതി.
ഇതോടൊപ്പം വര്‍ഷങ്ങള്‍ക്കു മുമ്പ് ഏറ്റെടുത്ത വഖഫ് ഭൂമിക്ക് നഷ്ടപരിഹാരം ലഭിക്കണമെന്നും ആവശ്യപ്പെട്ട് മഹല്ല് കമ്മിറ്റി നല്കിയ കേസിലാണ് കലക്ടറും പൊതുമരാമത്ത് എക്സിക്യുട്ടീവ് എന്‍ജിനീയറും ഹാജരാകാന്‍ ഉത്തരവിട്ടിരിക്കുന്നത്.
മണത്തല മഹല്ല് കമ്മിറ്റി ഷാനവാസ് കാട്ടകത്ത് മുഖേന എറണാകുളം വഖഫ് ട്രിബ്യൂണലില്‍ നല്കിയ ഹര്‍ജിയിലാണ് ഉത്തരവ്. 25 വര്‍ഷം മുമ്പ് പഴയ പുതുപൊന്നാനി റോഡ് ദേശീയപാതയാക്കുന്നതിനായി മണത്തല പള്ളിവക വഖഫ് ഭൂമി ഏറ്റെടുത്തിരുന്നെങ്കിലും വഖഫ് ബോര്‍ഡിനെ അറിയിക്കുകയോ നഷ്ടപരിഹാരം കൊടുക്കുകയോ ചെയ്തില്ല. 1981ല്‍ വഖഫ് ബോര്‍ഡിന്റെ അനുമതിയില്ലാതെ ദേശീയപാതയുടെ വികസനത്തിനായി ഉദ്യോഗസ്ഥര്‍ പള്ളിവക ഭൂമി ഏറ്റെടുക്കാന്‍ ശ്രമം നടത്തിയിരുന്നു.
ഇതിനെതിരേ മഹല്ല് ഭാരവാഹികള്‍ മന്ത്രിക്ക് നിവേദനം നല്‍കുകയും ഏറ്റെടുക്കലിന് സ്റ്റേ വാങ്ങുകയും ചെയ്തു. വഖഫ് ബോര്‍ഡിനെ അറിയിക്കാതെ ഭൂമി ഏറ്റെടുക്കാനുള്ള ശ്രമം ദേശീയപാത അധികൃതര്‍ ഇപ്പോഴും നടത്തുന്നുണ്ടെന്നാണ് മഹല്ല് കമ്മിറ്റിയുടെ പരാതി.
ഇതോടൊപ്പം വര്‍ഷങ്ങള്‍ക്കു മുമ്പ് ഏറ്റെടുത്ത വഖഫ് ഭൂമിക്ക് നഷ്ടപരിഹാരം ലഭിക്കണമെന്നും ആവശ്യപ്പെട്ട് മഹല്ല് കമ്മിറ്റി നല്കിയ കേസിലാണ് കലക്ടറും പൊതുമരാമത്ത് എക്സിക്യുട്ടീവ് എന്‍ജിനീയറും ഹാജരാകാന്‍ ഉത്തരവിട്ടിരിക്കുന്നത്.
Next Story
RELATED STORIES
പരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMT