Idukki local

ലോറി ഇടിച്ചുകയറി ഓട്ടോയും കടയും വീടും തകര്‍ന്നു



രാജാക്കാട്: മാങ്ങയുമായി വന്ന ലോറി നിയന്ത്രണം വിട്ട് പന്നിയാര്‍കൂട്ടി പാലത്തിന് സമീപം അപകടത്തില്‍പ്പെട്ടു. ഒഴിവായത് വന്‍ ദുരന്തം. ലോറി ഇടിച്ചുകയറി ഓട്ടോറിക്ഷയും കടയും വീടും തകര്‍ന്നു. നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷ പൂര്‍ണ്ണമായും നശിച്ചു. ഓട്ടോറിക്ഷ െ്രെഡവര്‍ മാവേലിക്കുന്നേല്‍ ജോബി പരിക്കുകളോടെ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത.് ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. അമ്പലത്തുങ്കല്‍ ഷാജിയുടെ വീടിന്റെ മുന്‍ഭാഗവും, കാണക്കാലില്‍ രാമന്‍, ആനത്താരയ്ക്കല്‍ ജോണി എന്നിവരുടെ കടയുമാണ് ഭാഗികമായി തകര്‍ന്നത്. ഒരാഴ്ച്ചയ്ക്കുള്ളില്‍ ഈ റൂട്ടില്‍ അപകത്തില്‍പ്പെടുന്ന രണ്ടാമത്തെ വാഹനമാണിത്. കഴിഞ്ഞ ആഴ്ച്ച ഇറക്കമിറങ്ങിവരുന്ന വാഹനം മുപ്പതടി താഴ്ച്ചയുള്ള വീട്ടുമുറ്റത്തേയ്ക്ക് മറിഞ്ഞ് തമിഴ്‌നാട് സ്വദേശി മരിച്ചിരുന്നു. ചൊവ്വഴ്ച രാത്രി 8.30യോടെയാണ് മിനി ടിപ്പര്‍ പന്നിയാറുകൂട്ടി പാലത്തിലേയ്ക്ക് തിരിഞ്ഞ് കയറാതെ നിയന്ത്രണം വിട്ട് സമീപത്തുള്ള ചെറിയ വഴിയിലൂടെ ഇടിച്ച് കയറിയത്. സമീപത്തുണ്ടായിരുന്ന കടയുടെ മുന്‍ഭാഗം തകര്‍ത്ത് മുന്‍വശത്തായി നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷ ഇടിച്ച് തെറിപ്പിച്ച് ലോറി പാഞ്ഞ് കയറുകയായിരുന്നു. റോഡ് നിര്‍മ്മാണത്തിലെ അശാസ്ത്രീയതയും അറ്റകുറ്റപണികള്‍ നടത്തുന്നതിലുള്ള പെ ാതുമരാമത്ത് അധികൃതരുടെ അനാസ്ഥയുമാണ് ഇത്തരം അപകടങ്ങള്‍ക്ക് കാരണമെന്നും അതോടൊപ്പം തന്നെ അപകടങ്ങള്‍ക്ക് തടയിടുന്നതിന് വേണ്ടി പെന്മുടി കേന്ദ്രീകരിച്ച് പുതിയപാലം നിര്‍മ്മിച്ച് ഇതുവഴി ഗതാഗതം തിരിച്ച് വിടുന്നതിന് വേണ്ട നടപടി സ്വീകരിക്കണമെന്നും ഉള്ള ആവശ്യവും ശക്തമാകുകയാണ്.
Next Story

RELATED STORIES

Share it