ലോയയുടെ മരണം: പരാതിയില്ലെന്ന് മകന്‍

മുംബൈ: സുഹ്‌റബുദ്ദീന്‍ ശെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകക്കേസില്‍ വാദം കേട്ട സിബിഐ പ്രത്യേക കോടതി ജഡ്ജി ബ്രിജ്‌ഗോപാല്‍ ഹര്‍കിഷന്‍ ലോയയുടെ മരണം സംബന്ധിച്ച് യാതൊരു പരാതിയുമില്ലെന്ന് മകന്‍ അനുജ് ലോയ. മരണവുമായി ബന്ധപ്പെട്ട് തനിക്കോ കുടുംബത്തിനോ സംശയങ്ങളില്ലെന്നു ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂരിന് സമര്‍പ്പിച്ച കത്തില്‍ അനുജ് ലോയ പറയുന്നു. ഹൃദയാഘാതം കാരണമാണ് മരണം സംഭവിച്ചതെന്ന കാര്യത്തില്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുന്നതായും മരണം അന്വേഷിച്ചവരുടെ ആത്മാര്‍ഥതയില്‍ സംശയമില്ലെന്നും കത്തില്‍ പറയുന്നു. ലോയയുടെ മരണത്തില്‍ ദുരൂഹതയുള്ളതായി സഹോദരി ഡോ. അനുരാധ ബിയാനിയും പിതാവ് ഹര്‍കിഷനും ഉന്നയിച്ച സംശയങ്ങള്‍ കാരവന്‍ മാഗസിന്‍ പുറത്തുവിട്ടിരുന്നു. ഹൃദയാഘാതമാണു ലോയയുടെ മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട്. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടിലെ വൈരുധ്യങ്ങള്‍, നടപടിക്രമങ്ങളിലെ വീഴ്ചകള്‍, ബന്ധുക്കള്‍ക്കു കൈമാറുമ്പോള്‍ മൃതദേഹത്തില്‍ കണ്ട പാടുകള്‍, തുടങ്ങിയവയാണ് മരണത്തി ല്‍ ദുരൂഹതയുള്ളതായി തോ നാനുള്ള കാരണമായി ബന്ധുക്കള്‍ ചൂണ്ടിക്കാട്ടിയത്.
Next Story

RELATED STORIES

Share it