World

ലോക വ്യാപക പ്രതിഷേധം: ഡെന്മാര്‍ക്കിലെ പ്രവാചക കാര്‍ട്ടൂണ്‍ മല്‍സരം പിന്‍വലിച്ചു

കോപന്‍ ഹേഗന്‍: ഭീഷണി ഉയര്‍ന്ന സാഹചര്യത്തില്‍ മുഹമ്മദ് കാര്‍ട്ടൂണ്‍ മല്‍സരം ഒഴിവാക്കുകയാണെന്ന് ഡെന്‍മാര്‍ക്കിലെ തീവ്രവലതുപക്ഷ എംപിയായ ഗീര്‍റ്റ് വില്‍ഡേഴ്‌സ്. നെതര്‍ലന്‍ഡിന്റെയും ജനങ്ങളുടെയും സുരക്ഷ പരിഗണിച്ചാണ് മല്‍സരം ഒഴിവാക്കുന്നത്. എന്നാല്‍, ഇസ്‌ലാമിനെതിരായ തന്റെ വ്യക്തിപരമായ പ്രചാരണം തുടരുമെന്നും ഇസ്‌ലാമിന്റെ അസഹിഷ്ണുത ഇതിലൂടെ വീണ്ടും തെളിയിക്കപ്പെട്ടിരിക്കുകയാണെന്നും പറഞ്ഞാണ് വില്‍ഡേഴ്‌സ് മല്‍സരം ഉപേക്ഷിച്ചതായി അറിയിച്ചത്.
പ്രവാചകന്‍ മുഹമ്മദ് നബിയെ നിന്ദിച്ച് മല്‍സരം നടത്തുന്നതിനെതിരേ പാകിസ്താനില്‍ അടക്കം മതസംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധമുണ്ടായിരുന്നു. പാകിസ്താനില്‍ റാലി നടത്തിയ തഹ്‌രീകെ ലബ്ബൈക്ക് എന്ന സംഘടന സര്‍ക്കാരിനോടും മറ്റു മുസ്‌ലിം രാഷ്ട്രങ്ങളോടും ഡെന്‍മാര്‍ക്കുമായുള്ള ബന്ധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
രാജ്യത്തെ മുസ്‌ലിം കുടിയേറ്റവിരുദ്ധ മുന്നണിയുടെ നേതാവാണ് വില്‍ഡേഴ്‌സ്. ഇദ്ദേഹത്തിന്റെ മുസ്‌ലിം വിരുദ്ധ ഫ്രീഡം പാര്‍ട്ടി ഡെന്‍മാര്‍ക്കിലെ പൊതുതിരഞ്ഞെടുപ്പില്‍ രണ്ടാമത്തെ വലിയ കക്ഷിയായിരുന്നു. മല്‍സരം നടത്തുന്നതിന്റെ പേരില്‍ വില്‍ഡേഴ്‌സിനെതിരേ വധഭീഷണി മുഴക്കിയ 26കാരനെ ഈയാഴ്ച ഹേഗില്‍ വച്ച് അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ പാക് പൗരനാണെന്നാണ് റിപോര്‍ട്ടുകള്‍. അതേസമയം, ഗീര്‍റ്റ് വില്‍ഡേഴ്‌സിന്റെ വിവാദ കാര്‍ട്ടൂണ്‍ മല്‍സരവുമായി ബന്ധമില്ലെന്ന് ഡെന്‍മാര്‍ക്ക് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. വില്‍ഡേഴ്‌സ് സര്‍ക്കാരിന്റെ ഭാഗമല്ലെന്ന് പ്രധാനമന്ത്രി മാര്‍ക്ക് റുട്ട് പറഞ്ഞിരുന്നു.

Next Story

RELATED STORIES

Share it