Flash News

ലോകകപ്പ് യോഗ്യതാ; ബ്രസീലിനും അര്‍ജന്റീനയ്ക്കും ജയം

ലോകകപ്പ് യോഗ്യതാ; ബ്രസീലിനും അര്‍ജന്റീനയ്ക്കും ജയം
X
acquro

ബൊഗോട്ട/സാല്‍വദോര്‍: ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ അര്‍ജന്റീനയ്ക്കും ബ്രസീലിനും ജയം. നാലു മല്‍സരങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവിലാണ് അര്‍ജന്റീനയുടെ വിജയം.  ലാറ്റിനമേരിക്കന്‍ മേഖലാ റൗണ്ടില്‍ കൊളംബിയയെയാണ് അര്‍ജന്റീന ഏകപക്ഷീയമായ ഒരു ഗോളിനു മറികടന്നത്. അതേസമയം, അഞ്ചു തവണ ലോക ചാംപ്യന്‍മാരായ ബ്രസീല്‍, കന്നി ലോകകപ്പ് ജേതാക്കളായ ഉറുഗ്വേ, പോയിന്റ് പട്ടികയിലെ ഒന്നാംസ്ഥാനക്കാരായ ഇക്വഡോര്‍ എന്നിവര്‍ മികച്ച ജയം സ്വന്തമാക്കി.

ബ്രസീല്‍ നാട്ടില്‍ നടന്ന മല്‍സരത്തില്‍  പെറുവിനെ 3-0ന് തകര്‍ത്തു.  ഉറുഗ്വേ കോപ അമേരിക്ക ചാംപ്യന്‍മാരായ ചിലിയിലെ ഇതേ സ്‌കോറിന് തോല്‍പ്പിച്ചു.  മറ്റു മല്‍സരങ്ങളില്‍ ഇക്വഡോര്‍ 3-1ന് വെനിസ്വേലയെയും പരാഗ്വേ 2-1ന് ബൊളീവിയയെയും പരാജയപ്പെടുത്തി.
കൊളംബിയക്കെതിരായ എവേ മല്‍സരത്തില്‍ ലൂക്കാസ് ബിലിയ 20ാം മിനിറ്റില്‍ നേടിയ ഗോളാണ് അര്‍ജന്റീനയ്ക്കു ജയവും വിലപ്പെട്ട മൂന്നു പോയിന്റും സമ്മാനിച്ചത്. എസെക്വില്‍ ലവേസിയുടെ ക്രോസില്‍ നിന്നാണ് താരം വലകുലുക്കിയത്. ജയത്തോടെ നാലു കളികളില്‍ നിന്ന് അഞ്ചു പോയിന്റോടെ അര്‍ജന്റീന പട്ടികയില്‍ ആറാംസ്ഥാനത്തേക്കുയര്‍ന്നു.
അതേസമയം, കഴിഞ്ഞയാഴ്ച ചിരവൈരികളായ അര്‍ജന്റീനയുമായി സമനിലയില്‍ പിരിഞ്ഞ ബ്രസീല്‍ മികച്ച ജയത്തോടെ മുന്നേറ്റം നടത്തുകയായിരുന്നു. ഒരു ഗോള്‍ നേടുകയും മറ്റു രണ്ടു ഗോളുകള്‍ക്കു വഴിയൊരുക്കുകയും ചെയ്ത ഡഗ്ലസ് കോസ്റ്റയുടെ ഉജ്ജ്വല പ്രകടനമാണ് പെറുവിനെതിരേ ബ്രസീലിന്റെ ജയം അനാസമാക്കിയത്. കോസ്റ്റയിലൂടെ (22ാം മിനിറ്റ്) മുന്നിലെത്തിയ മഞ്ഞപ്പട റെനറ്റോ അഗസ്‌റ്റോ (57), ഫിലിപ്പെ ലൂയിസ് (77) എന്നിവരുടെ ഗോളുകളില്‍ ജയമുറപ്പാക്കുകയായിരുന്നു. ജയം ബ്രസീലിനെ പോയിന്റ് പട്ടികയില്‍ മൂന്നാംസ്ഥാനത്തെത്തിച്ചു.
Next Story

RELATED STORIES

Share it