Flash News

ലൈംഗിക ചൂഷണം: വൈദികരുടെ മൂന്‍കൂര്‍ ജാമ്യം പരിഗണിക്കുന്നു

ലൈംഗിക ചൂഷണം: വൈദികരുടെ മൂന്‍കൂര്‍ ജാമ്യം പരിഗണിക്കുന്നു
X

കോട്ടയം: ഓര്‍ത്തഡോക്‌സ് സഭയെ വിവാദത്തിലാക്കിയ കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്നു.ജാമ്യാപേക്ഷയില്‍ ഹൈക്കോടതി ഇന്നുച്ചയ്ക്ക് 2 മണിക്ക് വാദം കേള്‍ക്കും.
യുവതിയ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ കേസെടുത്തതിന് പിന്നാലെ ഓര്‍ത്തഡോക്‌സ് വൈദികരില്‍ ഒരാള്‍ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. നിരണം ഭദ്രാസനത്തിലെ കുന്നന്താനം മുണ്ടിയപ്പള്ളി ഫാദര്‍ എബ്രഹാം വര്‍ഗീസാണ് ഹൈക്കോടതിയെ സമീപിച്ചത്. എബ്രഹാം വര്‍ഗീസ് ഉള്‍പ്പടെ നാല് വൈദികര്‍ക്കെതിരെ യുവതിയുടെ പരാതിയില്‍ പൊലീസ് കേസെടുത്തിരുന്നു. കേസില്‍ എഫ്‌ഐആര്‍ തിരുവല്ല മജിസ്‌ടേറ്റ് കോടതിയില്‍ െ്രെകംബ്രാഞ്ച് സമര്‍പ്പിച്ചു.
ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് വൈദികര്‍ക്കെതിരെ കേസെടുത്തത്. ഫാദര്‍ ജെയ്‌സ് കെ ജോര്‍ജ്, ഫാദര്‍ ജോണ്‍സണ്‍ വി മാത്യു, ഫാദര്‍ ജോബ് മാത്യു എന്നിവരാണ് പ്രതിപട്ടികയിലുള്ള മറ്റ് വൈദികര്‍. ഇടവക വികാരിയായിരുന്ന എബ്രഹാം വര്‍ഗീസ് 16 വയസ്സ് മുതല്‍ തന്നെ പീഡിപ്പിച്ചിരുന്നതായി വീട്ടമ്മ പറയുന്നു. ഇക്കാര്യം വിവാഹശേഷം ഫാദര്‍ ജോബ് മാത്യുവിനോട് കുമ്പസരിച്ചു. ഈ വിവരം ഭര്‍ത്താവിനോട് പറയുമെന്ന് ഭീഷണിപ്പെടുത്തി ജോബ് മാത്യു പലവട്ടം പീഡിപ്പിച്ചു. ഒപ്പം പഠിച്ച ഫാദര്‍ ജോണ്‍സണ്‍ വി മാത്യുവിനോട് വൈദികരുടെ ചൂഷണം തുറന്നുപറഞ്ഞതായി സ്ത്രീ മൊഴി നല്‍കി. ഇതോടെ യുവതിയുടെ ചിത്രം മോര്‍ഫ് ചെയ്ത് ഭീഷണിപ്പെടുത്തി ജോണ്‍സണ്‍ വി മാത്യുവും പീഡിപ്പിച്ചെന്ന് െ്രെകംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നു.
Next Story

RELATED STORIES

Share it