Kottayam Local

ലഹരിക്ക് അടിമയായ മകനെ കൊലപ്പെടുത്തിയെന്ന കേസ്: പിതാവിനെ വിട്ടയച്ചു



കോട്ടയം: ലഹരിക്ക് അടിമയായി അക്രമാസക്തനായ മകനെ കൊലപ്പെടുത്തിയ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട പിതാവിനെ കോടതി വിട്ടയച്ചു. മുണ്ടക്കയം കൂട്ടിയ്ക്കല്‍ കല്ലുപുരയ്ക്കല്‍ അബ്ദുള്‍ കരീമിനെയാണ് അഡീഷനല്‍ സെഷന്‍സ് കോടതി വിട്ടയച്ചത്. 2013 ജനുവരി 10നായിരുന്നു കേസിനാസ്പദമായ സംഭവം. ലഹരിക്ക് അടിമയായ മകന്‍ നവാസ് വീട്ടില്‍ നിരന്തരം വീട്ടില്‍ പ്രശ്‌നങ്ങളുണ്ടാക്കിയിരുന്നു. അബ്ദുല്‍ കരീമിനെയും ഭാര്യയെയും നിരന്തരം ആക്രമിക്കുകയും ചെയ്തിരുന്നു. മകന്റെ ആക്രമണത്തില്‍ സഹികെട്ട കരീം, നവാസിനെ കഴുത്തില്‍ ഷാള്‍ മുറുക്കി കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്. സംഭവത്തിനു ശേഷം പോലിസ് സ്‌റ്റേഷനിലെത്തി കരിം കീഴടങ്ങുകയായിരുന്നു. കേസ് അന്വേഷണത്തില്‍ 18 സാക്ഷികളെയും 30ലേറെ മുതലുകളും ഹാജരാക്കി. എന്നാല്‍, തെളിവുകള്‍ അപര്യാപ്തമായതിനാല്‍ സംശയത്തിന്റെ ആനുകൂല്യം പ്രതിയ്ക്കു നല്‍കി കോടതി വിട്ടയക്കുകയായിരുന്നു. പ്രതിയ്ക്കു വേണ്ടി അഡ്വ. കെ എസ് ആസിഫ്, അഡ്വ. ഹാരിസ്, വിവേക് മാത്യു വര്‍ക്കി ഹാജരായി.
Next Story

RELATED STORIES

Share it