ലഹരിക്ക് അടിമയായ മകനെ കൊലപ്പെടുത്തിയെന്ന കേസ്: പിതാവിനെ വിട്ടയച്ചു
BY fousiya sidheek22 Jun 2017 7:32 AM GMT
fousiya sidheek22 Jun 2017 7:32 AM GMT
കോട്ടയം: ലഹരിക്ക് അടിമയായി അക്രമാസക്തനായ മകനെ കൊലപ്പെടുത്തിയ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട പിതാവിനെ കോടതി വിട്ടയച്ചു. മുണ്ടക്കയം കൂട്ടിയ്ക്കല്‍ കല്ലുപുരയ്ക്കല്‍ അബ്ദുള്‍ കരീമിനെയാണ് അഡീഷനല്‍ സെഷന്‍സ് കോടതി വിട്ടയച്ചത്. 2013 ജനുവരി 10നായിരുന്നു കേസിനാസ്പദമായ സംഭവം. ലഹരിക്ക് അടിമയായ മകന് നവാസ് വീട്ടില്‍ നിരന്തരം വീട്ടില്‍ പ്രശ്നങ്ങളുണ്ടാക്കിയിരുന്നു. അബ്ദുല്‍ കരീമിനെയും ഭാര്യയെയും നിരന്തരം ആക്രമിക്കുകയും ചെയ്തിരുന്നു. മകന്റെ ആക്രമണത്തില്‍ സഹികെട്ട കരീം, നവാസിനെ കഴുത്തില്‍ ഷാള്‍ മുറുക്കി കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷന് കേസ്. സംഭവത്തിനു ശേഷം പോലിസ് സ്റ്റേഷനിലെത്തി കരിം കീഴടങ്ങുകയായിരുന്നു. കേസ് അന്വേഷണത്തില്‍ 18 സാക്ഷികളെയും 30ലേറെ മുതലുകളും ഹാജരാക്കി. എന്നാല്‍, തെളിവുകള്‍ അപര്യാപ്തമായതിനാല്‍ സംശയത്തിന്റെ ആനുകൂല്യം പ്രതിയ്ക്കു നല്കി കോടതി വിട്ടയക്കുകയായിരുന്നു. പ്രതിയ്ക്കു വേണ്ടി അഡ്വ. കെ എസ് ആസിഫ്, അഡ്വ. ഹാരിസ്, വിവേക് മാത്യു വര്‍ക്കി ഹാജരായി.
Next Story
RELATED STORIES
കെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTസൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാണാനില്ല; ബിജെപിയില്‍...
23 April 2024 11:34 AM GMTകോഴിക്കോട് മെഡിക്കല്‍ കോളജ് ഐസിയു പീഡനക്കേസ് അതിജീവിതയുടെ സമരം...
23 April 2024 11:31 AM GMTമോദിയുടെ വര്‍ഗീയപ്രസംഗം: പരാതി പരിശോധിച്ചു വരികയാണെന്ന് തിരഞ്ഞെടുപ്പ്...
23 April 2024 11:02 AM GMT'20 ശതമാനത്തിനെതിരേ 80 ശതമാനത്തിന്റെ വോട്ടെടുപ്പ്'; മോദിക്കുപിന്നാലെ...
23 April 2024 10:53 AM GMT