ലങ്കയും കടന്ന് ഇന്ത്യ ഫൈനലില്‍

ധക്ക: അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റില്‍ നാലാം കിരീടമെന്ന റെക്കോഡ് നേട്ടത്തിലേക്ക് ഇന്ത്യ ഒരുപടി കൂടി അടുത്തു. ഇന്നലെ നടന്ന സെമി ഫൈനലില്‍ ശ്രീലങ്കയെ 97 റണ്‍സിനു തകര്‍ത്ത് ഇന്ത്യ ഫൈനലിലേക്കു കുതിച്ചു.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അന്‍മോല്‍പ്രീത് സിങ് (72), സ ര്‍ഫ്രാസ് ഖാന്‍ (59) എന്നിവരുടെ അര്‍ധസെഞ്ച്വറികളിലേറി നിശ്ചിത ഓവറില്‍ ഒമ്പതു വിക്കറ്റിന് 267 റണ്‍സെടുത്തു. ലങ്കന്‍ മറുപടി 42.4 ഓവറില്‍ 170 റണ്‍സിന് അവസാനിച്ചു.
കമിന്ദു മെന്‍ഡിസാണ് (39) ലങ്കന്‍ ടോപ്‌സ്‌കോറര്‍. മൂന്നു വിക്കറ്റെടുത്ത മായങ്ക് ദാഗറും രണ്ടു വിക്കറ്റ് വീഴ്ത്തിയ അവേശ് ഖാനുമാണ് ലങ്കയെ തകര്‍ത്ത ത്. നേരത്തേ 92 പന്തില്‍ ആറു ബൗണ്ടറികളും ഒരു സിക്‌സറുമടക്കം 72 റണ്‍സെടുത്ത അന്‍മോല്‍പ്രീതാണ് മാന്‍ ഓഫ് ദി മാച്ച്.
വെസ്റ്റ് ഇന്‍ഡീസും ബംഗ്ലാദേശും തമ്മില്‍ നാളെ നടക്കുന്ന സെമിയിലെ വിജയികളാണ് ഫൈനലില്‍ ഇന്ത്യയുടെ എതിരാളികള്‍.
Next Story

RELATED STORIES

Share it