ലക്ഷദ്വീപിലെ കാലിക്കറ്റ് സര്‍വകലാശാല കേന്ദ്രം: സമഗ്ര വികസനത്തിന് ബൃഹദ് പദ്ധതി
BY kasim kzm1 July 2018 4:59 AM GMT
kasim kzm1 July 2018 4:59 AM GMT
തേഞ്ഞിപ്പലം: ലക്ഷദ്വീപിലെ ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ക്ക് അക്കാദമികവും ഭരണപരവുമായ മേല്‍നോട്ടം വഹിക്കുന്നതിന്് കാലിക്കറ്റ് സര്‍വകലാശാലയുമായി ലക്ഷദ്വീപ് ഭരണകൂടം നേരത്തെ ഉണ്ടാക്കിയ ധാരണാപത്രം പുതുക്കുന്നതിന്ന് തീരുമാനമായി. നിലവിലുള്ള ധാരണാപത്രത്തിന്റെ കാലാവധി ഈമാസം അവസാനിക്കുന്ന സാഹചര്യത്തില്‍, കൊച്ചിയിലെ ലക്ഷദ്വീപ് വികസന കോര്പറേഷന് ആസ്ഥാനത്തുചേര്‍ന്ന സംയുക്ത അവലോകന സമിതി യോഗത്തിലാണ് ഇതുസംബന്ധമായ തീരുമാനം ഉണ്ടായത്. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ ഫാറൂഖ്ഖാന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ വൈസ് ചാന്‍സലര്‍ ഡോ. കെ മുഹമ്മദ് ബഷീര്‍, രജിസ്ട്രാര്‍ ഡോ. ടി എ അബ്ദുല്‍ മജീദ്, ലക്ഷദ്വീപ് ഉന്നത വിദ്യാഭ്യാസ ഡീന്‍ ഡോ. എന്‍ എ എം അബ്ദുല്‍ ഖാദര്‍, ലക്ഷദ്വീപ് ഭരണകൂടത്തിന്റെ വിദ്യാഭ്യാസ സെക്രട്ടറി എ ഹംസ, ഡയറക്ടര്‍ കിഷന്‍കുമാര്‍ സംബന്ധിച്ചു. ലക്ഷദ്വീപ് വിദ്യാര്‍ഥികളെ ദേശീയ മുഖ്യധാരയിലെത്തിക്കാന്‍ പര്യാപ്തമാവുംവിധം കവരത്തി, ആന്ത്രോത്ത്, കടമത്ത് പഠനകേന്ദ്രങ്ങളുടെ പ്രവര്‍ത്തനം സമഗ്രമായി പരിഷ്കരിക്കും. അധ്യാപകര്‍ക്കും മറ്റും ഗണ്യമായ വേതനവര്‍ധന അനുവദിക്കാന്‍ തത്വത്തില്‍ തീരുമാനിച്ചു. ഇതുസംബന്ധമായ വിശദമായ പാക്കേജ് തയ്യാറാക്കാന്‍ ഡീന്‍ ഡോ. എന്‍ എ എം അബ്ദുല്‍ ഖാദറിനെ ചുമതലപ്പെടുത്തി. സര്‍വകലാശാലയുടെ സഹകരണത്തോടെ ലക്ഷദ്വീപില്‍ സ്ഥാപിക്കാനുദ്ദേശിക്കുന്ന സമ്പൂര്‍ണ കോളജിന്റെ നടപടികള്‍ ത്വരിതപ്പെടുത്താനും തീരുമാനമായി. കേരളത്തിലെ അഞ്ച് ജില്ലകള്‍ക്ക് പുറമെ ലക്ഷദ്വീപിനെക്കൂടി കാലിക്കറ്റ് സര്‍വകലാശാലയുടെ പ്രവര്‍ത്തനപരിധിയില്‍ കൊണ്ടുവരാനും ധാരണയായി.
Next Story
RELATED STORIES
ഇസ്രായേലിന്റെ ആണവനിലയങ്ങള്‍ അത്യാധുനിക ആയുധങ്ങളാല്‍ തകര്‍ക്കുമെന്ന്...
19 April 2024 1:15 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMTകെ കെ ശൈലജക്കെതിരെ സമൂഹമാധ്യമത്തില്‍ അശ്ലീല കമന്റിട്ട...
19 April 2024 10:47 AM GMTകാട്ടുമാടം മനയിൽ നിന്ന് പുരാതന വിഗ്രഹങ്ങളും സ്വര്‍ണാഭരണങ്ങളും കവര്‍ന്ന ...
19 April 2024 10:46 AM GMTരാഹുല്‍ ഗാന്ധിക്കെതിരെ പരിഹാസ പരാമര്‍ശവുമായി മുഖ്യമന്ത്രി പിണറായി...
19 April 2024 10:44 AM GMT