ലക്ഷങ്ങളുടെ മയക്കുമരുന്നുമായി യുവാക്കള്‍ പിടിയില്‍
BY kasim kzm14 March 2018 3:49 AM GMT
kasim kzm14 March 2018 3:49 AM GMT
നിലമ്പൂര്‍: മയക്കുമരുന്നായ എല്‍എസ്ഡിയുമായി രണ്ടു യുവാക്കള്‍ നിലമ്പൂരില്‍ പിടിയിലായി. താമരശ്ശേരി മൈകടവ് പ്ലത്തോട്ടത്തില്‍ ധീരജ് (25), കോഴിക്കോട് പെരുവയല്‍ പൂവ്വാട്ടുപറമ്പ് കറുത്തേടംപറമ്പ് താഴം വീട്ടില്‍ ഹര്‍ഷാദ്(26) എന്നിവരാണ് പിടിയിലായത്. നിലമ്പൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നു വരുന്ന വഴി ചന്തക്കുന്ന് ബസ് സ്റ്റാന്‍ഡില്‍ വച്ചാണ് ഇന്നലെ 11 മണിയോടെ ഇവര്‍ പിടിയിലായത്.
സ്റ്റാമ്പ് രൂപത്തിലാക്കിയ മയക്കുമരുന്നാണ് ഇവര്‍ കൈവശം വച്ചത്. 206 സ്റ്റാമ്പുകളാണ് കണ്ടെത്തിയത്. ഇവയ്ക്ക് ആറു ലക്ഷത്തോളം രൂപ വിലവരുമെന്ന് ജില്ലാ എക്സൈസ് കമ്മീഷണര്‍ അനില്‍ കുമാര്‍ പറഞ്ഞു. മയക്കുമരുന്നുകള്‍ ഉപയോഗിച്ചാല്‍ ഉണ്ടാവുന്ന മാനസികാവസ്ഥ കാണിക്കുന്ന തരത്തിലുള്ള വിഭ്രന്തി സൃഷ്ടിക്കുന്ന പോസ്റ്ററുകള്‍ ഇത്തരം ഇവരുടെ കൈവശം കണ്ടെത്തിയിട്ടുണ്ടെന്നും അധികൃതര്‍ പറഞ്ഞു. ഇത്തരത്തിലുള്ള മയക്കുമരുന്ന് കേസുകള്‍ അന്വേഷണം നടത്തുന്നതിന്റെ ഭാഗമായി എക്സൈസ് ഇന്റലിജന്‍സിനു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.
സംസ്ഥാനത്ത് കൊച്ചി കേന്ദ്രീകരിച്ചാണ് ഇത്തരം മയക്കുമരുന്നുകളുടെ ഇടപാട് നടക്കുന്നത്. കോഴിക്കോട് മുക്കം കേന്ദ്രീകരിച്ചും ഇടപാടുകളുണ്ടെന്ന് നേരത്തെ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ബാംഗ്ലൂര്‍, ഗോവ എന്നിവിടങ്ങളില്‍ നിന്നുമാണ് എല്‍എസ്ഡി സ്റ്റിക്കറുകള്‍ കൊണ്ടുവരുന്നത്. നിലമ്പൂര്‍ മേഖലയില്‍ ഇതിന്റെ ആവശ്യക്കാരുണ്ടെന്ന് ഇവര്‍ മൊഴി നല്‍കിയതായി അധികൃതര്‍ പറഞ്ഞു.
ട്രാവല്‍, ടൂറിസവുമായി ബന്ധപ്പെട്ട് ബാംഗ്ലൂരില്‍ ജോലിയെടുക്കുന്നവരാണ് പ്രതികള്‍. എക്സൈസ് കമ്മീഷണറുടെ നേതൃത്വത്തില്‍ നിലമ്പൂര്‍ എക്സൈസ് ഇന്‍സ്പെക്ടര്‍ കെ ടി സജിമോനും സംഘവുമാണ് പ്രതികളെ പിടികൂടിയത്. കേസില്‍ തുടരന്വേഷണം നടന്നു വരികയാണ്.
സ്റ്റാമ്പ് രൂപത്തിലാക്കിയ മയക്കുമരുന്നാണ് ഇവര്‍ കൈവശം വച്ചത്. 206 സ്റ്റാമ്പുകളാണ് കണ്ടെത്തിയത്. ഇവയ്ക്ക് ആറു ലക്ഷത്തോളം രൂപ വിലവരുമെന്ന് ജില്ലാ എക്സൈസ് കമ്മീഷണര്‍ അനില്‍ കുമാര്‍ പറഞ്ഞു. മയക്കുമരുന്നുകള്‍ ഉപയോഗിച്ചാല്‍ ഉണ്ടാവുന്ന മാനസികാവസ്ഥ കാണിക്കുന്ന തരത്തിലുള്ള വിഭ്രന്തി സൃഷ്ടിക്കുന്ന പോസ്റ്ററുകള്‍ ഇത്തരം ഇവരുടെ കൈവശം കണ്ടെത്തിയിട്ടുണ്ടെന്നും അധികൃതര്‍ പറഞ്ഞു. ഇത്തരത്തിലുള്ള മയക്കുമരുന്ന് കേസുകള്‍ അന്വേഷണം നടത്തുന്നതിന്റെ ഭാഗമായി എക്സൈസ് ഇന്റലിജന്‍സിനു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.
സംസ്ഥാനത്ത് കൊച്ചി കേന്ദ്രീകരിച്ചാണ് ഇത്തരം മയക്കുമരുന്നുകളുടെ ഇടപാട് നടക്കുന്നത്. കോഴിക്കോട് മുക്കം കേന്ദ്രീകരിച്ചും ഇടപാടുകളുണ്ടെന്ന് നേരത്തെ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ബാംഗ്ലൂര്‍, ഗോവ എന്നിവിടങ്ങളില്‍ നിന്നുമാണ് എല്‍എസ്ഡി സ്റ്റിക്കറുകള്‍ കൊണ്ടുവരുന്നത്. നിലമ്പൂര്‍ മേഖലയില്‍ ഇതിന്റെ ആവശ്യക്കാരുണ്ടെന്ന് ഇവര്‍ മൊഴി നല്‍കിയതായി അധികൃതര്‍ പറഞ്ഞു.
ട്രാവല്‍, ടൂറിസവുമായി ബന്ധപ്പെട്ട് ബാംഗ്ലൂരില്‍ ജോലിയെടുക്കുന്നവരാണ് പ്രതികള്‍. എക്സൈസ് കമ്മീഷണറുടെ നേതൃത്വത്തില്‍ നിലമ്പൂര്‍ എക്സൈസ് ഇന്‍സ്പെക്ടര്‍ കെ ടി സജിമോനും സംഘവുമാണ് പ്രതികളെ പിടികൂടിയത്. കേസില്‍ തുടരന്വേഷണം നടന്നു വരികയാണ്.
Next Story
RELATED STORIES
പ്രധാനമന്ത്രിയുടെ പ്രസംഗം എക്സ് ഹാന്റിലിൽ പങ്കുവെച്ചു; ബിജെപിക്കെതിരെ...
25 April 2024 7:34 AM GMTദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കിയാല്‍ ആയുധം താഴെവയ്ക്കാമെന്ന് ഹമാസ്
25 April 2024 6:52 AM GMT70 ബന്ദികളെ ഇസ്രായേല്‍ കൊലപ്പെടുത്തിയെന്ന് അമേരിക്കന്‍-ഇസ്രായേലി...
25 April 2024 6:33 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMTവെറ്റിലയും ചുണ്ണാമ്പും നല്കിയാല് ആദിവാസികള്‍ വോട്ട് ചെയ്യുമെന്ന...
25 April 2024 6:12 AM GMTതിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥന് കാറിടിച്ചു മരിച്ചു
25 April 2024 6:10 AM GMT