റോഹിന്‍ഗ്യര്‍ക്കെതിരായ സൈനിക അതിക്രമങ്ങള്‍ക്ക് ഫോറന്‍സിക് തെളിവ്
BY kasim kzm6 July 2018 3:28 AM GMT
kasim kzm6 July 2018 3:28 AM GMT
ഹോങ്കോങ്: ബംഗ്ലാദേശിലെ ക്യാംപുകളില്‍ കഴിയുന്ന റോഹിന്‍ഗ്യന്‍ അഭയാര്‍ഥികള്‍ക്കു നേരെ അതിക്രൂരമായ സൈനിക അതിക്രമങ്ങള്‍ നടന്നതിനു ഫോറന്‍സിക് തെളിവു ലഭിച്ചതായി റിപോര്‍ട്ട്. റോഹിന്‍ഗ്യര്‍ക്ക് വെടിയേറ്റതിനും സ്ഫോടനത്തില്‍ പരിക്കേറ്റതിനും പൊള്ളലേറ്റതിനും ഫോറന്‍സിക് പരിശോധനയില്‍ വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്.
യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫിസിഷ്യന്‍ ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (പിഎച്ച്്ആര്) നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായതെന്നു റോയിറ്റേഴ്സ് റിപോര്‍ട്ട്് ചെയ്തു. ജൂലൈ അവസാനത്തോടെ പിഎച്ച്ആര്‍ പൂര്‍ണ റിപോര്‍ട്ട് പുറത്തുവിടും. ആദ്യമായാണു റോഹിന്‍ഗ്യന്‍ അഭയാര്‍ഥികള്‍ക്കിടയില്‍ ഇത്തരത്തിലൊരു ആരോഗ്യപഠനം നടത്തുന്നത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന കൂട്ട ആക്രമണങ്ങളെക്കുറിച്ച് അന്വേഷണം നടത്തുന്ന പിഎച്ച്്ആര് 1997ല്‍ നൊബേല്‍ പ്രൈസ് നേടിയിരുന്നു. റഖൈനിലെ ചൂത്യിന് ഗ്രാമത്തില്‍ നിന്ന് അഭയാര്‍ഥികളെയാണു സംഘം പഠനത്തിനു വിധേയമാക്കിയത്. മ്യാന്മര് സൈന്യം സിവിലിയന്മാര്ക്കു നേരെ വെടിയുതിര്‍ത്തതായും സ്ത്രീകളെ കൂട്ട മാനഭംഗത്തിന് ഇരയാക്കിയതായും വീടുകള്‍ തീവച്ചു നശിപ്പിച്ചതായും അന്വേഷണത്തില്‍ കണ്ടെത്തി. ഇവിടെ നൂറുകണക്കിനു പേര് കൊല്ലപ്പെട്ടിരുന്നു. 17 പേര്‍ക്ക് വെടിവയ്പില്‍ പരിക്കേറ്റതായും മാരക പ്രഹരമേറ്റ് അഞ്ചുപേര്‍ ട്രോമയിലാണെന്നും നിരവധി പേര്‍ക്ക് സ്ഫോടക വസ്തുക്കളില്‍ നിന്നു പൊള്ളലേറ്റതായും സംഘം കണ്ടെത്തി.
മ്യാന്മറില് സൈന്യം നടത്തിയ അതിക്രമങ്ങളുടെ ഉദാഹരണം മാത്രമാണ് ചൂത്യിന് ഗ്രാമത്തിലേതെന്നും ഇതു മാനവരാശിക്കേതിരായ കുറ്റകൃത്യമായി പരിഗണിക്കണമെന്നും പിഎച്ച്ആര്‍ റിപോര്‍ട്ടില്‍ പറയുന്നു. റഖൈനില്‍ നിന്ന് സൈന്യത്തിന്റെ വംശീയ ഉന്മൂലന നടപടികള്‍ കാരണം ഏഴു ലക്ഷത്തിലധികം അഭയാര്‍ഥികള്‍ പലായനം ചെയ്തിരുന്നു.
അതേസമയം ബംഗ്ലാദേശിലെ റോഹിന്‍ഗ്യന്‍ അഭയാര്‍ഥി ക്യാംപുകളില്‍ പോലിസ് സുരക്ഷ ശക്തമാക്കി. സാമുദായിക നേതാക്കന്മാര് ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെടുന്നതു പതിവായതിനാലാണിത്. 1000ത്തോളം പോലിസുകാരെയാണ് അധികം വ്യന്യസിച്ചത്.
യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫിസിഷ്യന്‍ ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (പിഎച്ച്്ആര്) നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായതെന്നു റോയിറ്റേഴ്സ് റിപോര്‍ട്ട്് ചെയ്തു. ജൂലൈ അവസാനത്തോടെ പിഎച്ച്ആര്‍ പൂര്‍ണ റിപോര്‍ട്ട് പുറത്തുവിടും. ആദ്യമായാണു റോഹിന്‍ഗ്യന്‍ അഭയാര്‍ഥികള്‍ക്കിടയില്‍ ഇത്തരത്തിലൊരു ആരോഗ്യപഠനം നടത്തുന്നത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന കൂട്ട ആക്രമണങ്ങളെക്കുറിച്ച് അന്വേഷണം നടത്തുന്ന പിഎച്ച്്ആര് 1997ല്‍ നൊബേല്‍ പ്രൈസ് നേടിയിരുന്നു. റഖൈനിലെ ചൂത്യിന് ഗ്രാമത്തില്‍ നിന്ന് അഭയാര്‍ഥികളെയാണു സംഘം പഠനത്തിനു വിധേയമാക്കിയത്. മ്യാന്മര് സൈന്യം സിവിലിയന്മാര്ക്കു നേരെ വെടിയുതിര്‍ത്തതായും സ്ത്രീകളെ കൂട്ട മാനഭംഗത്തിന് ഇരയാക്കിയതായും വീടുകള്‍ തീവച്ചു നശിപ്പിച്ചതായും അന്വേഷണത്തില്‍ കണ്ടെത്തി. ഇവിടെ നൂറുകണക്കിനു പേര് കൊല്ലപ്പെട്ടിരുന്നു. 17 പേര്‍ക്ക് വെടിവയ്പില്‍ പരിക്കേറ്റതായും മാരക പ്രഹരമേറ്റ് അഞ്ചുപേര്‍ ട്രോമയിലാണെന്നും നിരവധി പേര്‍ക്ക് സ്ഫോടക വസ്തുക്കളില്‍ നിന്നു പൊള്ളലേറ്റതായും സംഘം കണ്ടെത്തി.
മ്യാന്മറില് സൈന്യം നടത്തിയ അതിക്രമങ്ങളുടെ ഉദാഹരണം മാത്രമാണ് ചൂത്യിന് ഗ്രാമത്തിലേതെന്നും ഇതു മാനവരാശിക്കേതിരായ കുറ്റകൃത്യമായി പരിഗണിക്കണമെന്നും പിഎച്ച്ആര്‍ റിപോര്‍ട്ടില്‍ പറയുന്നു. റഖൈനില്‍ നിന്ന് സൈന്യത്തിന്റെ വംശീയ ഉന്മൂലന നടപടികള്‍ കാരണം ഏഴു ലക്ഷത്തിലധികം അഭയാര്‍ഥികള്‍ പലായനം ചെയ്തിരുന്നു.
അതേസമയം ബംഗ്ലാദേശിലെ റോഹിന്‍ഗ്യന്‍ അഭയാര്‍ഥി ക്യാംപുകളില്‍ പോലിസ് സുരക്ഷ ശക്തമാക്കി. സാമുദായിക നേതാക്കന്മാര് ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെടുന്നതു പതിവായതിനാലാണിത്. 1000ത്തോളം പോലിസുകാരെയാണ് അധികം വ്യന്യസിച്ചത്.
Next Story
RELATED STORIES
തെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂളിനു നേരെ ഹിന്ദുത്വരുടെ ആക്രമണം; 'ജയ്...
17 April 2024 1:59 PM GMTകനത്ത മഴ; തിരുവനന്തപുരത്ത് നിന്നും യുഎഇയിലേക്കുളള നാല് വിമാനങ്ങള്‍...
17 April 2024 12:46 PM GMTബിജെപി എംപി കരാഡി സങ്കണ്ണ അമരപ്പ കോൺഗ്രസിൽ ചേർന്നു
17 April 2024 12:45 PM GMTമുസ് ലിം അഭിഭാഷകനോട് വിവേചനം: ഹൈക്കോടതിയില്‍ മാപ്പ് പറഞ്ഞ് വിചാരണ...
17 April 2024 12:30 PM GMTകനത്ത മഴ; യുഎഇയിലേക്കുള്ള നാല് വിമാനങ്ങള്‍ കൂടി റദ്ദാക്കി
17 April 2024 12:11 PM GMTഫലസ്തീന് അനുകൂല ബോര്‍ഡ് നശിപ്പിച്ച സംഭവം: പ്രതിഷേധത്തിനൊടുവില്‍...
17 April 2024 11:46 AM GMT