റോഹിന്‍ഗ്യരെ തടയാന്‍ അതിര്‍ത്തിയില്‍ കാവല്‍ ശക്തമാക്കി
BY fousiya sidheek6 Oct 2017 2:56 AM GMT
fousiya sidheek6 Oct 2017 2:56 AM GMT
കൊല്‍ക്കത്ത: റോഹിന്‍ഗ്യന്‍ അഭയാര്‍ഥികളുടെ രാജ്യത്തേക്കുള്ള പ്രവാഹം തടയാന്‍ പശ്ചിമ ബംഗാളിലെ ഇന്തോ-ബംഗ്ലാദേശ് അതിര്‍ത്തിയില്‍ ബിഎസ്എഫ് കാവല്‍ ശക്തമാക്കി. തന്ത്രപ്രധാന മേഖലകളില്‍ ബിഎസ്എഫ് ഭടന്മാര് ജാഗ്രത പാലിക്കുകയാണ്. നേരത്തേ അതിര്‍ത്തിയിലെ 22 ഇടങ്ങളായിരുന്നു തന്ത്രപ്രധാനമായി കണക്കാക്കിയിരുന്നത്. അത് 50 ആയി വര്‍ധിപ്പിച്ചു. റോഹിന്‍ഗ്യകള്‍ക്കും ബംഗ്ലാദേശികള്‍ക്കും ഇന്ത്യയില്‍ കടക്കാവുന്ന മേഖലകളാണിതെന്ന് ബിഎസ്എഫ് ഐജി (സൗത്ത് ബംഗാള്‍) പി എസ് ആര് ആഞ്ജനേയലു പറഞ്ഞു. ഉത്തര 24 പര്‍ഗാനാസ്, മുര്‍ഷിദാബാദ്, നാദിയ ജില്ലകളില്പെട്ടവയാണ് തന്ത്രപ്രധാന മേഖലകള്‍. ബിഎസ്എഫിന്റെ സൗത്ത് ബംഗാള്‍ ഫ്രോണ്ടിയറിനു കീഴില്‍ വരുന്നതാണ് ഇവ. 175 റോഹിന്‍ഗ്യകളെ ബിഎസ്എഫ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.
Next Story
RELATED STORIES
ദുഃഖ വെള്ളിയും ഈസ്റ്ററും പ്രവൃത്തി ദിനങ്ങളായി പ്രഖ്യാപിച്ച ...
28 March 2024 10:18 AM GMTപയ്യാമ്പലത്ത് സിപിഎം നേതാക്കളുടെ സ്മൃതി കുടീരങ്ങളില്‍ കരി ഓയില്‍...
28 March 2024 10:17 AM GMTതാജ്മഹൽ ശിവക്ഷേത്രമായി പ്രഖ്യാപിക്കണം; യു പി കോടതിയിൽ പുതിയ ഹരജി
28 March 2024 10:16 AM GMTസ്ഥിരമായി കാട്ടാന ആക്രമണം; നൂറ് കണക്കിന് മരങ്ങളും കൃഷിയും നശിപ്പിച്ചു; ...
28 March 2024 10:14 AM GMTകെജ് രിവാളിന് മുഖ്യമന്ത്രിയായി തുടരാം; നീക്കണമെന്ന ഹരജി ഡല്‍ഹി...
28 March 2024 9:38 AM GMTയുഎഇയില്‍ മലയാളി ഉടമയുടെ ചതിയില്‍പ്പെട്ട മുന്‍ സൈനികന് 40 ലക്ഷം...
28 March 2024 9:13 AM GMT