റോഡരികില്‍ പ്ലാസ്റ്റിക് മാലിന്യം തള്ളുന്നത് ജനജീവിതത്തിന് ഭീഷണിയാവുനന്നു
BY Sumeera SMR13 May 2016 4:39 AM GMT
Sumeera SMR13 May 2016 4:39 AM GMT
ആലത്തൂര്‍: ആലത്തൂര്‍-വാഴക്കോട് സംസ്ഥാന പാതയില്‍ കാവശ്ശേരി പരയ്ക്കാട്ടു കാവിനു സമീപം റോഡരികില്‍ പ്ലാസ്റ്റിക് മാലിന്യം തള്ളുന്നത് ജനജീവിതത്തേയും സമീപത്തെ വനത്തേയും ബാധിക്കുന്നതായി പരാതി.
പരയ്ക്കാട്ട് കാവിനു ചുറ്റുമുള്ള വനം അധികൃതര്‍ വേലി കെട്ടി സംരക്ഷിക്കാത്തതു മൂലം ഇതിനകത്തും മാലിന്യം നിക്ഷേപിക്കുന്നതായി പരാതിയുണ്ട്. ഈ വനത്തിനു സമീപമുള്ള ഒരു സംഘടനയുടെ കെട്ടിടത്തിലെ മാലിന്യങ്ങള്‍ രാത്രികാലങ്ങളില്‍ ഉന്തുവണ്ടിയില്‍ റോഡരികില്‍ നിക്ഷേപിക്കുന്നതായും ആക്ഷേപമുണ്ട്. ഇതുവഴിയുള്ള യാത്രക്കാര്‍ക്കും സമീപത്തെ കൃഷിക്കാര്‍ക്കും മാലിന്യം ജീവിതം ദുസഹമാക്കിയിരിക്കുകയാണ്. മാലിന്യം നീക്കം ചെയ്യാന്‍ പഞ്ചായത്ത് അധികൃതര്‍ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പ്ലാസ്റ്റിക് കവറുകളിലും പോളിത്തീന്‍ കിറ്റുകളിലുമാണ് മാലിന്യം നിക്ഷേപിക്കുന്നത്. പരയ്ക്കാട്ടു കാവിനു ചുറ്റുമുള്ള ജൈവസമ്പന്നമായ വനത്തിന് പ്ലാസ്റ്റിക് മാലിന്യം ഭീഷണിയാകുമെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു. കാവശ്ശേരി പഞ്ചായത്തും പരയ്ക്കാട്ട് ദേവസ്വവും അടിയന്തിരമായി മാലിന്യം നീക്കം ചെയ്യാന്‍ നടപടി സ്വീകരിക്കണമെന്നാണ് സന്നദ്ധ സംഘടനകള്‍ ആവശ്യപ്പെടുന്നത്.
പോലിസ് സ്ഥിരമായി വാഹന പരിശോധന നടത്തുന്ന സ്ഥലമായിട്ടു കൂടി മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരെ നടപടി എടുക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്. രാത്രി കാലങ്ങളില്‍ പോലിസ് പട്രോളിങ് ഊര്‍ജിതമാക്കി രാത്രി മാലിന്യം നിക്ഷേപിക്കുന്നവരെ പിടികൂടി നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പരയ്ക്കാട്ട് കാവിനു ചുറ്റുമുള്ള വനം അധികൃതര്‍ വേലി കെട്ടി സംരക്ഷിക്കാത്തതു മൂലം ഇതിനകത്തും മാലിന്യം നിക്ഷേപിക്കുന്നതായി പരാതിയുണ്ട്. ഈ വനത്തിനു സമീപമുള്ള ഒരു സംഘടനയുടെ കെട്ടിടത്തിലെ മാലിന്യങ്ങള്‍ രാത്രികാലങ്ങളില്‍ ഉന്തുവണ്ടിയില്‍ റോഡരികില്‍ നിക്ഷേപിക്കുന്നതായും ആക്ഷേപമുണ്ട്. ഇതുവഴിയുള്ള യാത്രക്കാര്‍ക്കും സമീപത്തെ കൃഷിക്കാര്‍ക്കും മാലിന്യം ജീവിതം ദുസഹമാക്കിയിരിക്കുകയാണ്. മാലിന്യം നീക്കം ചെയ്യാന്‍ പഞ്ചായത്ത് അധികൃതര്‍ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പ്ലാസ്റ്റിക് കവറുകളിലും പോളിത്തീന്‍ കിറ്റുകളിലുമാണ് മാലിന്യം നിക്ഷേപിക്കുന്നത്. പരയ്ക്കാട്ടു കാവിനു ചുറ്റുമുള്ള ജൈവസമ്പന്നമായ വനത്തിന് പ്ലാസ്റ്റിക് മാലിന്യം ഭീഷണിയാകുമെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു. കാവശ്ശേരി പഞ്ചായത്തും പരയ്ക്കാട്ട് ദേവസ്വവും അടിയന്തിരമായി മാലിന്യം നീക്കം ചെയ്യാന്‍ നടപടി സ്വീകരിക്കണമെന്നാണ് സന്നദ്ധ സംഘടനകള്‍ ആവശ്യപ്പെടുന്നത്.
പോലിസ് സ്ഥിരമായി വാഹന പരിശോധന നടത്തുന്ന സ്ഥലമായിട്ടു കൂടി മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരെ നടപടി എടുക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്. രാത്രി കാലങ്ങളില്‍ പോലിസ് പട്രോളിങ് ഊര്‍ജിതമാക്കി രാത്രി മാലിന്യം നിക്ഷേപിക്കുന്നവരെ പിടികൂടി നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Next Story
RELATED STORIES
പരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMT