റെയില്‍വേ നോണ്‍ ഗസറ്റഡ് ജീവനക്കാര്‍ക്കു ബോണസ്
BY kasim kzm11 Oct 2018 4:38 AM GMT
kasim kzm11 Oct 2018 4:38 AM GMT
ന്യൂഡല്‍ഹി: റെയില്‍വേ നോണ്‍ ഗസറ്റഡ് ജീവനക്കാര്‍ക്ക് ബോണസ് നല്‍കാനുള്ള ശുപാര്‍ശയ്ക്ക് കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നല്കി. 11.91 ലക്ഷം ജീവനക്കാര്‍ക്കാണ് ഇതിന്റെ ഗുണം ലഭിക്കുക.
78 ദിവസത്തെ പ്രൊഡക്റ്റിവിറ്റി ലിങ്ക്ഡ് ബോണസായി ഓരോ ജീവനക്കാര്‍ക്കും 17,951 രൂപ ലഭിക്കുമെന്നു മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വിശദീകരിക്കവെ നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു.
2,044.31 കോടിയാണ് ഇതിനായി സര്‍ക്കാരിന് ചെലവ് പ്രതീക്ഷിക്കുന്നത്. റെയില്‍വേ ബോര്‍ഡ് ആണ് ഇതു സംബന്ധിച്ച ശുപാര്‍ശ നല്‍കിയത്. നാഷനല്‍ കൗണ്‍സില്‍ ഫോര്‍ വൊക്കേഷനല്‍ ട്രെയിനിങിനെയും നാഷനല്‍ സ്കില്‍ ഡവലപ്മെന്റ് ഏജന്‍സിയെയും നാഷനല്‍ കൗണ്‍സില്‍ ഫോര്‍ വൊക്കേഷനല്‍ എജ്യൂക്കേഷന്‍ ആന്റ് ട്രെയിനിങില്‍ (എന്‍സിവിഇടി) ലയിപ്പിക്കാനും മന്ത്രിസഭാ യോഗം അനുമതി നല്കി.
ചെയര്‍പേഴ്സണും എക്സിക്യൂട്ടീവ്, എക്സിക്യൂട്ടീവ് ഇതര അംഗങ്ങളും അടങ്ങുന്നതായിരിക്കും എന്സിവിഇടിയുടെ ഘടന. നൈപുണി വികസന പദ്ധതിയുടെ നിലവാരവും വിപണി സാധ്യതയും ഉയര്‍ത്തുന്നതിനും വൊക്കേഷനല്‍ എജ്യൂക്കേഷന്റെയും പരിശീലനത്തിന്റെയും വിശ്വാസ്യത വര്‍ധിപ്പിക്കുന്നതിനും ഇതു കൊണ്ട് സാധിക്കുമെന്ന് ഇതു സംബന്ധിച്ച ഔദ്യോഗിക വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
ആന്ധ്രപ്രദേശിലെ തിരുപ്പതി, ഒഡീഷയിലെ ബെര്‍ഹാംപൂര്‍ എന്നിവിടങ്ങളില്‍ ഐസര്‍ (ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് എജ്യൂക്കേഷന്‍ ആന്റ് റിസര്‍ച്ച്) കാംപസുകള്‍ സ്ഥാപിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. 3074 കോടി രൂപയാണ് ഇതിനായി ചെലവഴിക്കുക.
78 ദിവസത്തെ പ്രൊഡക്റ്റിവിറ്റി ലിങ്ക്ഡ് ബോണസായി ഓരോ ജീവനക്കാര്‍ക്കും 17,951 രൂപ ലഭിക്കുമെന്നു മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വിശദീകരിക്കവെ നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു.
2,044.31 കോടിയാണ് ഇതിനായി സര്‍ക്കാരിന് ചെലവ് പ്രതീക്ഷിക്കുന്നത്. റെയില്‍വേ ബോര്‍ഡ് ആണ് ഇതു സംബന്ധിച്ച ശുപാര്‍ശ നല്‍കിയത്. നാഷനല്‍ കൗണ്‍സില്‍ ഫോര്‍ വൊക്കേഷനല്‍ ട്രെയിനിങിനെയും നാഷനല്‍ സ്കില്‍ ഡവലപ്മെന്റ് ഏജന്‍സിയെയും നാഷനല്‍ കൗണ്‍സില്‍ ഫോര്‍ വൊക്കേഷനല്‍ എജ്യൂക്കേഷന്‍ ആന്റ് ട്രെയിനിങില്‍ (എന്‍സിവിഇടി) ലയിപ്പിക്കാനും മന്ത്രിസഭാ യോഗം അനുമതി നല്കി.
ചെയര്‍പേഴ്സണും എക്സിക്യൂട്ടീവ്, എക്സിക്യൂട്ടീവ് ഇതര അംഗങ്ങളും അടങ്ങുന്നതായിരിക്കും എന്സിവിഇടിയുടെ ഘടന. നൈപുണി വികസന പദ്ധതിയുടെ നിലവാരവും വിപണി സാധ്യതയും ഉയര്‍ത്തുന്നതിനും വൊക്കേഷനല്‍ എജ്യൂക്കേഷന്റെയും പരിശീലനത്തിന്റെയും വിശ്വാസ്യത വര്‍ധിപ്പിക്കുന്നതിനും ഇതു കൊണ്ട് സാധിക്കുമെന്ന് ഇതു സംബന്ധിച്ച ഔദ്യോഗിക വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
ആന്ധ്രപ്രദേശിലെ തിരുപ്പതി, ഒഡീഷയിലെ ബെര്‍ഹാംപൂര്‍ എന്നിവിടങ്ങളില്‍ ഐസര്‍ (ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് എജ്യൂക്കേഷന്‍ ആന്റ് റിസര്‍ച്ച്) കാംപസുകള്‍ സ്ഥാപിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. 3074 കോടി രൂപയാണ് ഇതിനായി ചെലവഴിക്കുക.
Next Story
RELATED STORIES
പരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMT