Cricket

റൂട്ടിന് സെഞ്ച്വറി; ഇന്ത്യക്ക് കൂറ്റന്‍ വിജയലക്ഷ്യം സമ്മാനിച്ച് ഇംഗ്ലണ്ട്

റൂട്ടിന് സെഞ്ച്വറി; ഇന്ത്യക്ക് കൂറ്റന്‍ വിജയലക്ഷ്യം സമ്മാനിച്ച് ഇംഗ്ലണ്ട്
X

ലണ്ടന്‍:ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് 323 റണ്‍സ് വിജയലക്ഷ്യം. ടോസിന്റെ ആനുകൂല്യത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 322 റണ്‍സാണ് അടിച്ചെടുത്തത്.
ജോ റൂട്ടിന്റെ (113*) അപരാജിത സെഞ്ച്വറിയും ഇയാന്‍ മോര്‍ഗന്‍ (53), ഡേവിഡ് വില്ലി (50) എന്നിവരുടെ അര്‍ധ സെഞ്ച്വറിയുമാണ് ഇംഗ്ലണ്ടിനെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്.
പരമ്പര പിടിക്കാന്‍ ജയം നിര്‍ണായകമായ മല്‍സരത്തില്‍ ആദ്യം ബാറ്റ് ചെയ്യാനുള്ള ഇംഗ്ലണ്ട് നായകന്‍ മോര്‍ഗന്റെ തീരുമാനം ശരിവെക്കുന്ന തുടക്കമാണ് ഓപണര്‍മാര്‍ ടീമിന് സമ്മാനിച്ചത്. ഒന്നാം വിക്കറ്റില്‍ ജേസണ്‍ റോയ് (40), ജോണി ബെയര്‍സ്‌റ്റോ (38) എന്നിവരുടെ കൂട്ടുകെട്ട് 69 റണ്‍സില്‍ എത്തിയപ്പോഴേക്കും ബെയര്‍സ്‌റ്റോയെ മടക്കി കുല്‍ദീപ് യാദവ് ഇന്ത്യയുടെ രക്ഷക്കെത്തി. അധികം വൈകാതെ റോയിയെയും മടക്കി കുല്‍ദീപ് ഇംഗ്ലണ്ടിനെ ഞെട്ടിച്ചെങ്കിലും മൂന്നാം വിക്കറ്റിലെ റൂട്ട് - മോര്‍ഗന്‍ കൂട്ടുകെട്ട് ഇംഗ്ലണ്ട് ഇന്നിങ്‌സിന് അടിത്തറപാവുകയായിരുന്നു. ഇരുവരും ചേര്‍ന്ന് 103 റണ്‍സാണ് ഇംഗ്ലണ്ട് സ്‌കോര്‍ബോര്‍ഡിനോട് ചേര്‍ത്തത്. എന്നാല്‍ മോര്‍ഗനെ മടക്കി കുല്‍ദീപ് വീണ്ടും ഇന്ത്യയുടെ രക്ഷകനായി. പിന്നീട് ചെറിയ ഇടവേളകളില്‍ ബെന്‍ സ്‌റ്റോക്‌സ് (5), ജോസ് ബട്‌ലര്‍ (4), മോയിന്‍ അലി (13) എന്നിവര്‍ മടങ്ങിയെങ്കിലും ഒരു വശത്ത് നിലയുറപ്പിച്ച റൂട്ട് വില്ലിയെ കൂട്ടുപിടിച്ച് ഇംഗ്ലണ്ട് സ്‌കോര്‍ബോര്‍ഡിനെ 322ലേക്കെത്തിക്കുകയായിരുന്നു.
ഇന്ത്യക്കുവേണ്ടി കുല്‍ദീപ് മൂന്ന് വിക്കറ്റുകള്‍ പിഴുതപ്പോള്‍ ഉമേഷ് യാദവ്, ഹര്‍ദിക് പാണ്ഡ്യ, യുസ്‌വേന്ദ്ര ചാഹല്‍ എന്നിവര്‍ ഓരോ വിക്കറ്റും പങ്കിട്ടു.
Next Story

RELATED STORIES

Share it