റിയാസ് മൗലവി വധം: ഹരജി ഇന്ന് പരിഗണിക്കും
BY kasim kzm31 Oct 2018 5:22 AM GMT
kasim kzm31 Oct 2018 5:22 AM GMT
കാസര്‍കോട്്: റിയാസ് മൗലവി വധക്കേസില്‍ ഒമ്പതു സാക്ഷികളെ കൂടി ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സ്പെഷ്യ ല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. കെ അശോകന് ജില്ലാ പ്രിന്‍സിപ്പ ല്‍ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷ ഇന്നു പരിഗണിക്കും.
കേളുഗുഡ്ഡെയിലെ അജിത്കുമാര്‍, സന്നകൂഡ്ലുവിലെ കെ അമല്‍, ബന്തിയോട് മുട്ടംഗേറ്റിലെ സന്തോഷ്, കേളുഗുഡ്ഡെയിലെ ബി കെ പവന്‍കുമാര്‍, കാസര്‍കോട് ജൂനിയര്‍ എസ്ഐയായിരുന്ന രാജേഷ് പെറുവത്ത് പീടികയില്‍, കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ നഴ്സിങ് അസി. കെ രാമകൃഷ്ണന്, ജനറല്‍ ആശുപത്രിയിലെ ഡോ. ഫാത്തിമ റുബിയ, സീനിയര്‍ ക്ലാര്‍ക്ക് കെ രഘുനാഥന്, മടിക്കേരി തഹസി ല്‍ദാര്‍ കുസുമം എന്നിവരെ സാക്ഷിപ്പട്ടികയില്‍ ഉള്പ്പെടുത്തണമെന്ന്ആവശ്യപ്പെട്ടാണു ഹരജി ഫയല്‍ ചെയ്തത്. അതിനിടെ റിയാസ് മൗലവി കേസിന്റെ തുടര്‍ വിചാരണാ തിയ്യതി കോടതി ഇന്ന് പ്രഖ്യാപിക്കും. കഴിഞ്ഞ എട്ടിനു വിചാരണ ആരംഭിച്ചിരുന്നു. നാലു സാക്ഷികളെ വിസ്തരിച്ചിരുന്നു. ഇതിനിടെ ജില്ലാ പ്രിന്‍സിപ്പല്‍ ജഡ്ജി എം ജെ കിണിയുടെ സഹോദരന് മരണപ്പെട്ടതിനെ തുടര്‍ന്ന് അവധിയിലായിരുന്നു. ഇതോടെ വിചാരണ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. കര്‍ണാടക കുടക് സ്വദേശിയും പഴയ ചൂരി മുഹ്യുദ്ദീന്‍ ജുമാമസ്ജിദിലെ മുഅദ്ദീനുമായിരുന്ന റിയാസ് മൗലവിയെ 2017 മാര്‍ച്ച് 21നു പുലര്‍ച്ചെയാണു ചൂരി ജുമാമസ്ജിദിലെ താമസസ്ഥലത്തു കയറി കഴുത്തറുത്ത് കൊലപ്പെടുത്തിയത്. സംഭവത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരായ കേളുഗുഡ്ഡെയിലെ അജേഷ് എന്ന അപ്പു (20), നിതിന്‍ (19), കേളുഗുഡ്ഡെ ഗംഗൈ റോഡിലെ അഖിലേഷ് എന്ന അഖില്‍ (25) എന്നിവരെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു.
കേളുഗുഡ്ഡെയിലെ അജിത്കുമാര്‍, സന്നകൂഡ്ലുവിലെ കെ അമല്‍, ബന്തിയോട് മുട്ടംഗേറ്റിലെ സന്തോഷ്, കേളുഗുഡ്ഡെയിലെ ബി കെ പവന്‍കുമാര്‍, കാസര്‍കോട് ജൂനിയര്‍ എസ്ഐയായിരുന്ന രാജേഷ് പെറുവത്ത് പീടികയില്‍, കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ നഴ്സിങ് അസി. കെ രാമകൃഷ്ണന്, ജനറല്‍ ആശുപത്രിയിലെ ഡോ. ഫാത്തിമ റുബിയ, സീനിയര്‍ ക്ലാര്‍ക്ക് കെ രഘുനാഥന്, മടിക്കേരി തഹസി ല്‍ദാര്‍ കുസുമം എന്നിവരെ സാക്ഷിപ്പട്ടികയില്‍ ഉള്പ്പെടുത്തണമെന്ന്ആവശ്യപ്പെട്ടാണു ഹരജി ഫയല്‍ ചെയ്തത്. അതിനിടെ റിയാസ് മൗലവി കേസിന്റെ തുടര്‍ വിചാരണാ തിയ്യതി കോടതി ഇന്ന് പ്രഖ്യാപിക്കും. കഴിഞ്ഞ എട്ടിനു വിചാരണ ആരംഭിച്ചിരുന്നു. നാലു സാക്ഷികളെ വിസ്തരിച്ചിരുന്നു. ഇതിനിടെ ജില്ലാ പ്രിന്‍സിപ്പല്‍ ജഡ്ജി എം ജെ കിണിയുടെ സഹോദരന് മരണപ്പെട്ടതിനെ തുടര്‍ന്ന് അവധിയിലായിരുന്നു. ഇതോടെ വിചാരണ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. കര്‍ണാടക കുടക് സ്വദേശിയും പഴയ ചൂരി മുഹ്യുദ്ദീന്‍ ജുമാമസ്ജിദിലെ മുഅദ്ദീനുമായിരുന്ന റിയാസ് മൗലവിയെ 2017 മാര്‍ച്ച് 21നു പുലര്‍ച്ചെയാണു ചൂരി ജുമാമസ്ജിദിലെ താമസസ്ഥലത്തു കയറി കഴുത്തറുത്ത് കൊലപ്പെടുത്തിയത്. സംഭവത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരായ കേളുഗുഡ്ഡെയിലെ അജേഷ് എന്ന അപ്പു (20), നിതിന്‍ (19), കേളുഗുഡ്ഡെ ഗംഗൈ റോഡിലെ അഖിലേഷ് എന്ന അഖില്‍ (25) എന്നിവരെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു.
Next Story
RELATED STORIES
ലബനാനില്‍ ഇസ്രായേല്‍ വ്യോമാക്രമണം; ഹിസ്ബുല്ല ആക്രമണത്തിന് മറുപടിയെന്ന്
17 April 2024 6:22 PM GMTതെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂളിനു നേരെ ഹിന്ദുത്വരുടെ ആക്രമണം; 'ജയ്...
17 April 2024 1:59 PM GMTകനത്ത മഴ; തിരുവനന്തപുരത്ത് നിന്നും യുഎഇയിലേക്കുളള നാല് വിമാനങ്ങള്‍...
17 April 2024 12:46 PM GMTബിജെപി എംപി കരാഡി സങ്കണ്ണ അമരപ്പ കോൺഗ്രസിൽ ചേർന്നു
17 April 2024 12:45 PM GMTമുസ് ലിം അഭിഭാഷകനോട് വിവേചനം: ഹൈക്കോടതിയില്‍ മാപ്പ് പറഞ്ഞ് വിചാരണ...
17 April 2024 12:30 PM GMTകനത്ത മഴ; യുഎഇയിലേക്കുള്ള നാല് വിമാനങ്ങള്‍ കൂടി റദ്ദാക്കി
17 April 2024 12:11 PM GMT