റിയാസ് മൗലവിയുടെ കുടുംബത്തിന് സര്‍ക്കാരില്‍ നിന്ന് സാമ്പത്തിക സഹായംനടപടി സ്വീകരിക്കുമെന്ന് ന്യൂനപക്ഷ കമ്മീഷന്
BY kasim kzm10 Jan 2018 4:29 AM GMT
kasim kzm10 Jan 2018 4:29 AM GMT
കാസര്‍കോട്്: ചൂരിയില്‍ കൊല്ലപ്പെട്ട മദ്റസ അധ്യാപകന് റിയാസ് മൗലവിയുടെ ആശ്രിതര്‍ക്ക് സര്‍ക്കാരില്‍ നിന്നു സാമ്പത്തികസഹായം ലഭിക്കുന്നതിന് മൗലവിയുടെ കുടുംബാംഗങ്ങള്‍ സര്‍ക്കാരിന് അപേക്ഷ നല്കിയാല് അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് സര്‍ക്കാര്‍ അറിയിച്ചതായി ന്യൂനപക്ഷ കമ്മീഷന് വ്യക്തമാക്കി. സഹായം ലഭിക്കാത്തതുമായി ബന്ധപ്പെട്ട പരാതിയുടെ അടിസ്ഥാനത്തില്‍ കമ്മീഷന് സര്‍ക്കാരിന് റിപോര്‍ട്ട് നല്‍കിയിരുന്നു. അതനുസരിച്ചു നടത്തിയ അന്വേഷണത്തില്‍ സാമ്പത്തികമായി ദുരിതം അനുഭവിക്കുന്ന കുടുംബം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇതുവരെ അപേക്ഷ സമര്‍പ്പിച്ചിട്ടില്ല. അപേക്ഷ നല്‍കുന്നമുറയ്ക്ക് സഹായം നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് അറിയിപ്പു ലഭിച്ചതായി കമ്മീഷന് സി മുഹമ്മദ് കുഞ്ഞി നല്കിയ പരാതിക്ക് മറുപടിയായി അറിയിച്ചു. പള്ളി കമ്മിറ്റി ഭ്രഷ്ട് കല്പ്പിച്ചു തന്റെ കുടുംബത്തെ ദീര്‍ഘകാലമായി സമുദായത്തില്‍ നിന്ന് അകറ്റിനിര്‍ത്തുന്നുവെന്ന വീട്ടമ്മയുടെ പരാതിയില്‍ ഇരുകൂട്ടരുമായി കമ്മീഷന് സംസാരിച്ചു പ്രശ്നം ഒത്തുതീര്‍പ്പാക്കി. ഇവരുടെ കുടുംബവും പള്ളിക്കമ്മിറ്റിയുമായി ദീര്‍ഘകാലമായി തര്‍ക്കം നിലനിന്നിരുന്നു. മഹല്ലിന്റെ സേവനങ്ങളും ഇവര്‍ക്ക് നല്‍കിയിരുന്നില്ല. തളങ്കരയിലെ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നിന്നു വിദ്യാര്‍ഥിയെ പുറത്താക്കിയതിന് പ്രിന്‍സിപ്പലിനെതിരേ മാതാവ് നല്കിയ പരാതിയില്‍ കമ്മീഷന് ഇടപെട്ട് പ്രശ്നപരിഹാരമുണ്ടാക്കി. അധ്യാപകനോട് അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ചു പ്ലസ് വണ്‍ വിദ്യാര്‍ഥിയെ സ്കൂളില്‍ നിന്ന് പുറത്താക്കിയിരുന്നു. പരീക്ഷ എഴുതാനും സമ്മതിച്ചിരുന്നില്ല. ഇതിനെതിരെയാണ് കമ്മീഷന് പരാതി നല്‍കിയത്. കുട്ടിയെ പരീക്ഷ എഴുതാനും ടിസി അനുവദിക്കാനും സ്കൂള്‍ അധികൃതര്‍ തയ്യാറായതോടെ മാതാവ് പരാതി പിന്‍വലിച്ചു. കുട്ടി മറ്റൊരു സ്കൂളില്‍ ചേര്‍ന്നു പഠിക്കും. പുതിയ വാഹനത്തിന് ബുക്ക് ചെയ്തിട്ടു തകരാറുള്ള വാഹനം വ്യാജഒപ്പിട്ട് താല്‍ക്കാലിക പെര്‍മിറ്റ് എടുത്തുനല്‍കിയെന്ന പരാതിയില്‍ കോഴിക്കോട് ആര്‍ടിഒയോട് നേരിട്ട് ഹാജരായി വിശദമായ റിപോര്‍ട്ട് നല്കുവാന് കമ്മീഷന് നിര്‍ദേശിച്ചു. കണ്ണുര്‍ പോപുലര്‍ ഓട്ടോമൊബൈല്‍സിലാണ് പുതിയ വാഹനത്തിന് ബുക്ക് ചെയ്തിരുന്നത്. ആര്‍ടിഒയുടെ റിപോര്‍ട്ട് ലഭിച്ചശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും കമ്മീഷന് അറിയിച്ചു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ സിറ്റിങില്‍ 24 പരാതികള്‍ പരിഗണിച്ചു.
Next Story
RELATED STORIES
അക്ബറിനും സീതയ്ക്കും പുതിയ പേര് നിർദേശിച്ച് ബംഗാള്‍ സർക്കാർ
18 April 2024 6:09 AM GMTആലപ്പുഴയിൽ വീണ്ടും പക്ഷിപ്പനി; താറാവുകളെ കൂട്ടത്തോടെ കൊന്നൊടുക്കും,...
18 April 2024 5:34 AM GMTതിരക്കഥാകൃത്തും സംവിധായകനുമായ ബല്‍റാം മട്ടന്നൂര്‍ അന്തരിച്ചു
18 April 2024 4:40 AM GMTവീടിന്റെ മൂന്നാംനിലയില്‍ നിന്നു വീണ് വിദ്യാര്‍ഥിനി മരിച്ചു
18 April 2024 1:25 AM GMTകല്‍പ്പറ്റയില്‍ സ്കൂട്ടര്‍ താഴ്ചയിലേക്ക് മറിഞ്ഞ് മെഡിക്കല്‍...
18 April 2024 1:15 AM GMTലബനാനില്‍ ഇസ്രായേല്‍ വ്യോമാക്രമണം; ഹിസ്ബുല്ല ആക്രമണത്തിന് മറുപടിയെന്ന്
17 April 2024 6:22 PM GMT