Flash News

റിയല്‍ എസ്‌റ്റേറ്റ് ബ്രോക്കറുടെ കൊലപാതകം: ഉദയഭാനുവിനെതിരെ കൂടുതല്‍ തെളിവുമായി പോലിസ്

റിയല്‍ എസ്‌റ്റേറ്റ് ബ്രോക്കറുടെ കൊലപാതകം: ഉദയഭാനുവിനെതിരെ കൂടുതല്‍ തെളിവുമായി പോലിസ്
X

തൃശൂര്‍: ചാലക്കുടിയില്‍ കൊല്ലപ്പെട്ട റിയല്‍ എസ്‌റ്റേറ്റ് ബ്രോക്കര്‍ രാജീവിന്റെ വീട്ടില്‍ അഡ്വ. സി പി ഉദയഭാനു പല തവണ വന്നതിന് തെളിവ്. രാജീവിന്റെ വീട്ടിലെ സിസിടിവി ദൃശ്യങ്ങള്‍ പോലിസിന് ലഭിച്ചു. മറ്റ് നിര്‍ണായക തെളിവുകളും പോലിസിന്റെ പക്കലുണ്ടെന്നാണ് വിവരം. ദൃശ്യങ്ങള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയയ്ക്കും. ഗൂഢാലോചന കേന്ദ്രീകരിച്ചാണ് കൊലപാതക അന്വേഷണം പുരോഗമിക്കുന്നത്. ഗൂഢാലോചനയില്‍ പങ്കെടുത്ത അങ്കമാലി സ്വദേശിക്കായി പോലിസ് തെരച്ചില്‍ നടത്തുകയാണ്. ഉദയഭാനുവിനെതിരെ പ്രതികള്‍ മൊഴി നല്‍കിയതായി പോലിസ് അറിയിച്ചിരുന്നു. പ്രതികളുടെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ഉദയഭാനുവിനെതിരെ പരാമര്‍ശമുണ്ട്. രാജീവിനെ തട്ടിക്കൊണ്ടുപോയത് അഭിഭാഷകന്റെ കൂടി ആവശ്യപ്രകാരമാണെന്ന് മൂന്ന് പ്രതികളും സമ്മതിച്ചതായി പോലിസ് പറഞ്ഞു. ഉദയഭാനുവിനെതിരെ അന്വേഷണം തുടരുകയാണ്. കൂടുതല്‍ തെളിവുകള്‍ ശേഖരിച്ചുവരികയാണെന്നും പോലിസ് ഇന്നലെ അറിയിച്ചു.അറസ്റ്റിലായ പ്രതികള്‍ ചക്കര ജോണിയും രഞ്ജിത്തും ചോദ്യംചെയ്യലിനോട് തുടക്കത്തില്‍ സഹകരിച്ചിരുന്നില്ല. കൊല നടന്ന ദിവസം അഡ്വ. സി പി ഉദയഭാനുവിനെ നിരവധി തവണ വിളിച്ചത് എന്തിനെന്ന ചോദ്യത്തിന് പ്രതികള്‍ കൃത്യമായ മറുപടിയും നല്‍കിയില്ല. ഇരുവരുടേയും ചോദ്യം ചെയ്യല്‍ തുടരുന്നതിനിടെയായിരുന്നു പുതിയ വെളിപ്പെടുത്തല്‍ ഉണ്ടായത്. കേസില്‍ ഇതുവരെ ആറ് പേര്‍ അറസ്റ്റിലായിട്ടുണ്ട്.
Next Story

RELATED STORIES

Share it