റാഗിങ്: ജാമ്യം റദ്ദാക്കി

കൊച്ചി: മലപ്പുറം കൊണ്ടോട്ടിയിലെ ഇഎംഇഎ കോളജിലെ റാഗിങ് കേസില്‍ പ്രതികളായ വിദ്യാര്‍ഥികള്‍ക്ക് മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി അനുവദിച്ച ജാമ്യം ഹൈക്കോടതി റദ്ദാക്കി. ഇവരെ അറസ്റ്റ് ചെയ്ത് കസ്റ്റഡിയില്‍ എടുക്കാന്‍ സിംഗിള്‍ബെഞ്ച് ഉത്തരവിട്ടു. റാഗിങിന് ഇരയായ വിദ്യാര്‍ഥിയുടെ പിതാവ് നല്‍കിയ ഹരജി പരിഗണിച്ചാണ് ഹൈക്കോടതിയുടെ വിധി.
ചെമ്മാട് സ്വദേശി മഹ്‌സൂഫ്, ആക്കപ്പറമ്പ് സ്വദേശി എ പി അനസ് എന്നിവരുടെ ജാമ്യമാണ് റദ്ദാക്കിയത്. പ്രതികളുടെ മര്‍ദനമേറ്റ വിദ്യാര്‍ഥിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. കേസില്‍ കരിപ്പൂര്‍ പോലിസ് അറസ്റ്റ് ചെയ്ത പ്രതികളെ പിന്നീട് മഞ്ചേരിയില്‍ സിജെഎം കോടതിയുടെ ചുമതലയുണ്ടായിരുന്ന ജഡ്ജി ഇടക്കാല ജാമ്യത്തില്‍ വിട്ടു. പിന്നീട് സിജെഎം ചുമതലയേറ്റപ്പോള്‍ ഇടക്കാല ജാമ്യം സ്ഥിരപ്പെടുത്തി. സിജെഎം ചുമതലയേറ്റപ്പോള്‍ പ്രതികളെ വീണ്ടും അറസ്റ്റ് ചെയ്യാന്‍ നിര്‍ദേശിക്കേണ്ടതായിരുന്നെന്നും സിംഗിള്‍ ബെഞ്ച് അഭിപ്രായപ്പെട്ടു.
Next Story

RELATED STORIES

Share it