World

റഷ്യന്‍ ആയുധങ്ങള്‍ വാങ്ങാന്‍ പാകിസ്താന്‍ തയ്യാറെടുക്കുന്നു

ഇസ്‌ലാമാബാദ്: ഇന്ത്യ ഏറെക്കാലമായി ഉപയോഗിക്കുന്ന റഷ്യന്‍ ആയുധങ്ങള്‍ വാങ്ങാന്‍ പാകിസ്താനും തയ്യാറെടുക്കുന്നതായി റിപോര്‍ട്ട്.
ഇന്ത്യന്‍ സൈന്യം ഉപയോഗിക്കുന്ന ടി90 ബാറ്റില്‍ ടാങ്കുകള്‍, റഷ്യയുമായി കരാറൊപ്പിട്ട എസ്400 മിസൈല്‍വേധ സംവിധാനങ്ങള്‍ എന്നിവ സ്വന്തമാക്കാന്‍ തങ്ങള്‍ക്കും താല്‍പര്യമുണ്ടെന്നു പാക് പ്രതിരോധമന്ത്രി ഖുറാം ദസ്ഗിര്‍ ഖാന്‍ വെളിപ്പെടുത്തി. റഷ്യന്‍ വാര്‍ത്താ ഏജന്‍സി സ്ഫുട്‌നിക് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് പാക് പ്രതിരോധമന്ത്രി ഇക്കാര്യം വെളിപ്പെടുത്തിയത്.
റഷ്യയുമായി ദീര്‍ഘകാലത്തേക്കു ബന്ധം സ്ഥാപിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും ഖുറാം ദസ്ഗിര്‍ ഖാന്‍ പറഞ്ഞു. ഇത് വാങ്ങാനുള്ള ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും ചര്‍ച്ചകള്‍ വിജയകരമായാല്‍ പ്രഖ്യാപനമുണ്ടാവുമെന്നും ഖുറാം ദസ്ഗിര്‍ ഖാന്‍ പറയുന്നു. പഴയ ശീതയുദ്ധകാലത്തെ വിരുദ്ധചേരികളായിരുന്ന പാകിസ്താനും റഷ്യയും ബന്ധം മെച്ചപ്പെടുത്താനുള്ള ശ്രമത്തിലാണ്.
റഷ്യന്‍ നിര്‍മിത ടി90 യുദ്ധടാങ്കുകള്‍ ഇന്ത്യന്‍ സേനയുടെ മുഖ്യ ആയുധങ്ങളിലൊന്നാണ്. മറ്റു രാജ്യങ്ങളുടെ യുദ്ധടാങ്കുകളെക്കാള്‍ ഭാരക്കുറവുള്ളതും വേഗത്തിലും അനായാസവുമായി പ്രതിബന്ധങ്ങളെ തട്ടിനീക്കാനും ശേഷിയുള്ളതാണ്. 400 കിലോമീറ്റര്‍ അകലെ വച്ചുതന്നെ ശത്രുമിസൈലിനെ തകര്‍ത്തുകളയാന്‍ കഴിയുന്ന പ്രതിരോധ സംവിധാനമാണ് എസ്400. ലോകത്തില്‍ ഏറ്റവും ശക്തിയേറിയ മിസൈല്‍വേധ സംവിധാനമാണിത്. എസ്400 റഷ്യയില്‍ നിന്നു വാങ്ങാന്‍ 2016 ഒക്ടോബറില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും വഌദിമിര്‍ പുടിനും കരാറൊപ്പിട്ടിരുന്നു.
Next Story

RELATED STORIES

Share it