malappuram local

റമദാനിലെ ആദ്യ വെള്ളിയില്‍ പള്ളികള്‍ വിശ്വാസികളാല്‍ നിറഞ്ഞു

പൊന്നാനി: റമദാനിലെ ആദ്യ വെള്ളിയാഴ്ചയിലെ ജുമുഅ നമസ്‌കാരത്തിന് പള്ളികള്‍ തിങ്ങിനിറഞ്ഞു. നോമ്പിന്റെ പുണ്യം പേറിയാണ് ആദ്യ വെള്ളിയാഴ്ച വിശ്വാസികള്‍ മസ്ജിദുകളിലെത്തിയത്. ദൈവപ്രീതി കാംക്ഷിച്ച് അന്നപാനീയങ്ങള്‍ വെടിഞ്ഞ് റമദാനെ വരവേറ്റ വിശ്വാസികള്‍ക്ക് ആത്മഹര്‍ഷത്തിന്റെ നിമിഷങ്ങളാണ് റമദാന്‍ മാസത്തിലെ ഓരോ വെള്ളിയാഴ്ചയും.
നോമ്പിന്റെ രണ്ടാം ദിവസത്തില്‍ ആദ്യ ജുമുഅ എത്തിയത് വിശ്വാസികള്‍ക്ക് ഏറെ ആനന്ദം നല്‍കുന്നതായി. രാവിലെ മുതല്‍ തന്നെ പള്ളിയിലേയ്ക്ക് വിശ്വാസികള്‍ ഒഴുകിയെത്തി.
ഏറെ നേരം ഖുര്‍ആന്‍ പാരായണം ചെയ്തും ദിഖ്‌റുകള്‍ ചൊല്ലിയും ജുമുഅ ദിനത്തില്‍ പ്രാര്‍ഥനകളില്‍ അവര്‍ മുഴുകി. പൊന്നാനി വലിയ ജുമുഅത്ത് പള്ളിയില്‍ ജുമുഅ ആരംഭിക്കുന്നതിന് മണിക്കൂറുകള്‍ക്കു മുമ്പുതന്നെ ജനനിബിഢമായിരുന്നു. പ്രമുഖ മസ്ജിദുകളിലെല്ലാം ജുമുഅ നമസ്‌കാരത്തിന് ആയിരങ്ങള്‍ ഒഴുകിയെത്തി. ജുമുഅ ഖുത്ബയില്‍ നോമ്പിന്റെ പ്രത്യേകതകളും റമദാന്‍ മാസത്തിന്റെ പവിത്രത കാത്തുസൂക്ഷിക്കാനുള്ള ആഹ്വാനവും ഖത്തീബുമാര്‍ നല്‍കി. ജനത്തിരക്ക് വര്‍ധിച്ചതിനാല്‍ പലയിടത്തും പള്ളിക്കു പുറത്തു നിന്നാണ് പലരും നമസ്‌കരിച്ചത്. പൊന്നാനിയിലെ  എല്ലാ ജുമുഅ പള്ളിയിലും വിശ്വാസികള്‍ നിറഞ്ഞു കവിഞ്ഞിരുന്നു.
Next Story

RELATED STORIES

Share it