thrissur local

രോഗിയെ കൊണ്ടുവന്നവര്‍ ഏറ്റുമുട്ടി; രണ്ടുപേര്‍ അറസ്റ്റില്‍

തിരുവില്വാമല: പഴയന്നൂര്‍ നവോദയ ആശുപത്രിയിലേക്ക് രോഗിയെ കൊണ്ട് വന്നവര്‍ പരസ്പരം അടികൂടി ആശുപത്രി ജീവനക്കാരെയും രോഗികളെയും അരമണിക്കൂറോളം മുള്‍മുനയില്‍ നിര്‍ത്തി. വെള്ളിയാഴ്ച അര്‍ദ്ധരാത്രിയിലാണ് സംഭവം.
പഴയന്നൂര്‍ കല്ലേപ്പാടം സ്വദേശി പുലിക്കോട്ടില്‍ ജോജിയുടെ (24) ഇടതു കൈത്തണ്ടയിലെ ഞരമ്പു മുറിഞ്ഞ നിലയില്‍ വെള്ളിയാഴ്ച രാത്രി ഒരു മണിയോടെയാണ് പഴയന്നൂര്‍ നവോദയ മെഡിക്കല്‍ സെന്ററിലെത്തിയത്. ജോജിയുടെ കൂടെയുണ്ടായിരുന്നവരായ യുവാക്കളാണ് അക്രമത്തിന് നേതൃത്വം കൊടുത്തത്.ജോജിയെ പരിശോധിക്കാന്‍ വൈകുന്നുവെന്ന് പറഞ്ഞാണ് കൂടെയുണ്ടായിരുന്നവര്‍ ആദ്യം ബഹളമുണ്ടാക്കിയത്.ആശുപത്രിയിലുണ്ടായിരുന്ന ഡോക്ടറും ജീവനക്കാരും മറ്റൊരു ആത്മഹത്യാ ശ്രമത്തെത്തുടര്‍ന്നെത്തിയാളെ പരിശോധിക്കുകയായിരുന്നു.എങ്കിലുംഅടിയന്തിരമായി ഇടപെട്ട് ജോജിയ്ക്ക് വേണ്ട പരിചരണം നടത്തി. തുടര്‍ന്ന് ആശുപത്രിയ്ക്ക് വെളിയിലേക്കിറങ്ങിയ ജോജിയെ കൂട്ടുകാരായ  തെക്കേപ്പൊറ്റ കട്ടേക്കുടിയില്‍ ലിന്‍സന്‍ (23), സഹോദരന്‍ തോമസ് (25) എന്നിവര്‍ ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു.
പ്രാണരക്ഷാര്‍ത്ഥം ജോജി ഹോസ്പിറ്റിലിലേക്ക് ഓടിക്കയറി.പിന്നാലെയെത്തിയ യുവാക്കള്‍ അകത്തുവെച്ചും ഇയാളെ മര്‍ദ്ദിച്ചു. ആക്രമികള്‍ മദ്യ ലഹരിയിലായിരുന്നുവെന്ന് ആശുപത്രി ജീവനക്കാര്‍ പറഞ്ഞു.പോലീസിനെ വിളിച്ചുവരുത്തിയെങ്കിലും ആക്രമികള്‍ രക്ഷപ്പെട്ടിരുന്നു. മൂന്നു ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു. പ്രതികളായ ജോജിയെയും ലിന്‍സനെയും എസ് ഐ പികെ ദാസ് അറസ്റ്റ് ചെയ്തു.
Next Story

RELATED STORIES

Share it