രോഗിയായഭാര്യയെ വിവാഹമോചനംചെയ്യുന്നതിനെതിരേ സുപ്രിംകോടതി

ന്യൂഡല്‍ഹി: സ്തനാര്‍ബുദം ബാധിച്ച ഭാര്യയെ വിവാഹമോചനം ചെയ്യാനായി അവരുമായി 12.5 ലക്ഷം രൂപയുടെ സാമ്പത്തിക കരാര്‍ ഉണ്ടാക്കിയ ഭര്‍ത്താവിന്റെ നടപടി സുപ്രിംകോടതി റദ്ദാക്കി. ഭാര്യയുടെ ആരോഗ്യവും സുരക്ഷയും ഉറപ്പു വരുത്തുക എന്നത് ഭര്‍ത്താവിന്റെ ഉത്തരവാദിത്തമാണ്. ഹിന്ദു സ്ത്രീയെ സംബന്ധിച്ചിടത്തോളം അവളുടെ ഭര്‍ത്താവ് എന്നത് അവളുടെ ദൈവമാണ്. ജീവിതവും സ്‌നേഹവും മാത്രമല്ല അവള്‍ പങ്ക് വയ്ക്കുന്നത്, മറിച്ച് ഭര്‍ത്താവിന്റെ സന്തോഷവും ദുഖവും അവള്‍ പങ്ക് വയ്ക്കുന്നുണ്ട്. ഭാര്യയുടെ ചികില്‍സയ്ക്ക് സൗകര്യമൊരുക്കല്‍ ഭര്‍ത്താവിന്റെ ഉത്തരവാദിത്തമാണെന്നും ജസ്റ്റിസ് എം വൈ ഇഖ്ബാല്‍ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.  ഭാര്യ സുഖം പ്രാപിച്ചാല്‍ വിവാഹ മോചനം ആവശ്യപ്പെട്ട് കുടുംബ കോടതിയെ സമീപിക്കാമെന്നും നിര്‍ദേശിച്ചു.
Next Story

RELATED STORIES

Share it