രാമക്ഷേത്ര നിര്‍മാണം ഈ വര്‍ഷം തുടങ്ങും: സുബ്രഹ്മണ്യന്‍ സ്വാമി

ന്യൂഡല്‍ഹി: അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണം ഈ വര്‍ഷം അവസാനിക്കുന്നതിനു മുമ്പ് തുടങ്ങുമെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. ഇതു സംബന്ധിച്ച കര്‍മപദ്ധതി ശനിയാഴ്ച ഡല്‍ഹിയില്‍ നടക്കുന്ന സമ്മേളനത്തില്‍ ആവിഷ്‌കരിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ക്ഷേത്രനിര്‍മാണം പ്രക്ഷോഭത്തിലൂടെ സാധ്യമാവില്ല. അതു കോടതി വിധി വഴിയും ഹിന്ദു-മുസ്‌ലിം സമുദായങ്ങളുടെ പരസ്പര സമ്മതത്തോടെയും മാത്രമേ സാധ്യമാവൂ. ഈവര്‍ഷം ആഗസ്ത്-സപ്തംബറോടെ കോടതി വിധി ഉണ്ടാവുമെന്നാണു പ്രതീക്ഷ- അദ്ദേഹം പറഞ്ഞു. വിശ്വഹിന്ദു പരിഷത്ത് ഓഫിസില്‍ വാര്‍ത്താലേഖകരോടു സംസാരിക്കുകയായിരുന്നു സ്വാമി.രാമക്ഷേത്ര നിര്‍മാണത്തിന് ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പുമായി ബന്ധമില്ല. അയോധ്യയില്‍ സരയു നദിയുടെ ഇരു കരകളിലുമായി ക്ഷേത്രവും പള്ളിയും നിര്‍മിച്ച് പ്രശ്‌നപരിഹാരത്തിന് ശ്രമിച്ചുവരികയാണെന്നും സ്വാമി പറഞ്ഞു.
Next Story

RELATED STORIES

Share it