രാജീവ് വധക്കേസ്: ഗവര്‍ണറുടെ അനുകൂല നടപടി കാത്ത് തമിഴ്‌നാട്

ചെന്നൈ: രാജീവ് ഗാന്ധി വധക്കേസില്‍ ശിക്ഷിക്കപ്പെട്ട ഏഴ് പ്രതികളെ വിട്ടയക്കണമെന്ന തമിഴ്‌നാട് മന്ത്രിസഭാ തീരുമാനത്തില്‍ ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത് അനുകൂല നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി തമിഴ്‌നാട് സര്‍ക്കാര്‍.
ഈ മാസം ഒമ്പതിനാണ് പ്രതികളായ നളിനി, ഭര്‍ത്താവ് ശ്രീഹരന്‍ എന്ന മുരുഗന്‍, പേരറിവാളന്‍, റോബര്‍ട്ട് പയസ്, ജയകുമാര്‍, രവിചന്ദ്രന്‍, സന്താന്‍ എന്നിവരെ വിട്ടയക്കണമെന്ന് ഗവര്‍ണര്‍ പുരോഹിതിനോട് സംസ്ഥാന മന്ത്രിസഭ ശുപാര്‍ശ ചെയ്തത്. ഗവര്‍ണറുടെ ഭാഗത്തുനിന്ന് ഔചിത്യപൂര്‍വമായ നടപടി ഉണ്ടാവുമെന്ന് കരുതുന്നതായി ഫിഷറീസ് മന്ത്രി ഡി ജയകുമാര്‍ പറഞ്ഞു. കേന്ദ്രം നല്‍കിയ ഹരജി സപ്തംബര്‍ 6ന് തള്ളിയ സുപ്രിംകോടതി പേരറിവാളന്റെ ദയാഹരജിയില്‍ തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം തമിഴ്‌നാട് ഗവര്‍ണര്‍ക്കാണെന്ന് വ്യക്തമാക്കിയിരുന്നു.

Next Story

RELATED STORIES

Share it