Flash News

രാജീവ് വധം : ഉദയഭാനുവില്‍നിന്ന് തെളിവെടുത്തു



കൊല്ലങ്കോട്: റിയല്‍എസ്റ്റേറ്റ് ഇടപാടിലെ തര്‍ക്കത്തെ തുടര്‍ന്ന് എറണാകുളത്തെ വസ്തുക്കച്ചവടക്കാരന്‍ രാജീവ് കൊല്ലപ്പെട്ട സംഭവത്തില്‍ അറസ്റ്റിലായ അഡ്വ. സി പി ഉദയഭാനുവിനെ മുതലമട ചമ്മണാംപതിയിലെ തോട്ടത്തില്‍ കൊണ്ടുവന്ന് തെളിവെടുത്തു. തൃശൂര്‍ സ്വദേശികളുടെ ഉടമസ്ഥതയിലുള്ള തോട്ടത്തില്‍ ഇന്നലെ ഉച്ചയ്ക്കാണ് അന്വേഷണ സംഘം ഉദയഭാനുവിനെയും കൊണ്ട് എത്തിയത്. തെളിവെടുപ്പ് പൂര്‍ത്തിയാക്കി ഉച്ച യ്ക്കുശേഷം രണ്ടോടെ സംഘം തിരിച്ചുപോയി. ചമ്മണാംപതിയിലെ തോട്ടം വിലയ്ക്കു വാങ്ങുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. കഴിഞ്ഞ ദിവസമാണ് ഉദയഭാനുവിനെ പോലിസ് കസ്റ്റഡിയില്‍ വിട്ടത്. അന്വേഷണ സംഘം മേധാവി എസ് ഷംസുദ്ദീന്‍, സിഐ എസ് പി സുധീരന്‍ എന്നിവരുടെ നേതൃത്വത്തിലാണ് തെളിവെടുപ്പ് നടത്തിയത്.
Next Story

RELATED STORIES

Share it