Flash News

രാജാറാം മോഹന്‍ദാസുമല്ല പോറ്റിയുമല്ല, പിടിയിലായത് കൊലക്കേസ് പ്രതി മോഹനകുമാര്‍

രാജാറാം മോഹന്‍ദാസുമല്ല പോറ്റിയുമല്ല, പിടിയിലായത് കൊലക്കേസ് പ്രതി മോഹനകുമാര്‍
X


മലപ്പുറം: പൂക്കോട്ടുംപാടം ശ്രീവില്ല്വത്ത് ശിവക്ഷേത്രത്തില്‍ കഴിഞ്ഞ ദിവസം അതിക്രമിച്ചു കയറി വിഗ്രഹങ്ങള്‍ തകര്‍ത്ത് നാഷനഷ്ടങ്ങള്‍ വരുത്തിയ കേസിലെ പ്രതി തിരുവനന്തപുരം കിളിമാനൂര്‍ പുല്ലഴി സ്വദേശി തെങ്ങുവിള വീട്ടിലെ സുരേന്ദ്രന്‍ പിള്ളയുടെ മകന്‍ എസ് എസ് മോഹനകുമാര്‍ ആണെന്ന് ജില്ലാ പോലിസ് സൂപ്രണ്ട് ദേബേഷ്‌കുമാര്‍ ബെഹ്‌റ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇയാളെ അറസ്റ്റ് ചെയതതായും ശാസ്ത്രീയ പരിശോധനയില്‍ ഇയാളുടെ വിരലടയാളം അമ്പലത്തിലെ വിഗ്രഹങ്ങളിലും വാതിലുകളിലും പതിഞ്ഞതായി സ്ഥിരീകരിച്ചിട്ടുണ്ടെന്നും ബെഹ്‌റ വ്യക്തമാക്കി. 2006 നവംബര്‍ 26ന് കിളിമാനൂര്‍ പാറക്ക്യാട്ട് ക്ഷേത്രത്തിലെ ജീവനക്കാരി കമലാക്ഷിയെ കൊലപ്പെടുത്തി അമ്പലക്കുളത്തില്‍ കൊണ്ടുപോയിട്ട കേസിലും നാലു മാസം മുന്‍പ് വാണിയമ്പലത്തുള്ള ബാണാപുരം ദേവീക്ഷേത്രത്തില്‍ കയറി തീയിട്ട കേസിലും ഇയാള്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്.
പൂക്കോട്ടുംപാടത്തെ ക്ഷേത്രത്തില്‍ അക്രമം നടത്തിയ ശേഷം പുലര്‍ച്ചെ തൃശൂരിലേക്കുള്ള ബസില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ നാട്ടുകാര്‍ ഇയാളെ പിടികൂടി ക്ഷേത്രത്തിലേക്ക് കൊണ്ടുവരികയായിരുന്നു. അവിടെ ഓഫിസില്‍ പോലിസ് ചോദ്യം ചെയ്യുന്നതിനിടെ ഇയാള്‍ മുങ്ങിയിരുന്നു. എന്നാല്‍ ആദ്യം നല്‍കിയ മമ്പാട് പൊങ്ങല്ലൂരിലെ വിലാസത്തില്‍ തേടിയെത്തിയ പോലിസ് സംഘം ഇയാളെ കസ്റ്റഡിയിലെടുത്ത് അമ്പലത്തിലേക്ക് കൊണ്ടുവരികയായിരുന്നു. ചോദ്യംചെയ്യലില്‍ പരസ്പര വിരുദ്ധമായ വിവരങ്ങളാണ് ഇയാള്‍ നല്‍കിയത്. ഒടുവില്‍ കുറ്റം സമ്മതിക്കുകയും ചെയ്തു എസ്പി പറഞ്ഞു. പ്രതിക്ക് ഏതെങ്കിലും സംഘടനകളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി.

[related]
Next Story

RELATED STORIES

Share it