kannur local

രവിശങ്കറിന്റെ ഭീഷണി ജുഡീഷ്യറിയോടുള്ള വെല്ലുവിളി: എസ്‌കെഎസ്എസ്എഫ്

കണ്ണൂര്‍: അയോധ്യയിലെ ഭൂമി ബാബരി മസ്ജിദിന്റേതാണെന്നു സുപ്രിം കോടതി വിധിച്ചാല്‍ രാജ്യത്ത് രക്തപ്പുഴ ഒഴുകുമെന്ന ശ്രീ ശ്രീ രവിശങ്കറിന്റെ ഭീഷണി ജുഡീഷ്യറിയോടുള്ള വെല്ലുവിളിയും ജനാധിപത്യ വിശ്വാസികളോടുള്ള അവഹേളനവുമാണെന്ന് എസ്‌കെഎസ്എസ്എഫ് ജില്ലാ കമ്മിറ്റി പ്രസ്താവിച്ചു.
ഭൂമി തര്‍ക്കത്തില്‍ കോടതി തീര്‍പ്പ് കല്‍പ്പിക്കാനിരിക്കെ മധ്യസ്ഥന്റെ റോളില്‍ പ്രത്യക്ഷപ്പെട്ടയാള്‍ ഇത്തരം വെല്ലുവിളികള്‍ നടത്തുന്നത് അത്യന്തം അപലപനീയമാണ്. ഭൂമിയുടെ അവകാശവാദങ്ങള്‍ തെളിയിക്കുന്ന രേഖകളല്ലാതെ പരിശോധിക്കാനാവില്ലെന്നും മൂന്നാം കക്ഷിയുടെ ഇടപെടല്‍ അനുവദിക്കില്ലെന്നും കോടതി നേരത്തെ ഓര്‍മിപ്പിച്ചതാണ്. ബാബരി മസ്ജിദ് പ്രശ്‌നത്തില്‍ കോടതി വിധി കാത്തിരിക്കുകയല്ലാതെ ആര്‍ക്കും ഒന്നും ചെയ്യാനില്ല. അതിന് പകരം ഭീഷണി മുഴക്കുന്നത് സമാധാനാന്തരീക്ഷം തകര്‍ക്കാനേ കാരണമാകൂ. സമാധാനത്തിന് ആഹ്വാനം കൊടുക്കേണ്ടവര്‍ അതിനു വിരുദ്ധമായി പറയുന്നതും പ്രവര്‍ത്തിക്കുന്നതും സ്വന്തം നിലവാരത്തകര്‍ച്ചയാണ് തെളിയിക്കുന്നതെന്നും എസ്‌കെഎസ്എസ്എഫ് പ്രസ്താവിച്ചു.
Next Story

RELATED STORIES

Share it