രണ്ടേമുക്കാല്‍ കോടി നല്‍കിയിട്ടും ആശുപത്രി കെട്ടിടം പൂര്‍ത്തിയായില്ല;മനുഷ്യാവകാശ കമ്മീഷന്‍ നടപടിക്ക്

തിരുവനന്തപുരം: രണ്ടേമുക്കാല്‍ കോടിയോളം രൂപ പൊതുമരാമത്തു വകുപ്പിന് കൈമാറിയിട്ടും സംസ്ഥാനത്തെ ഏക സിദ്ധ ആശുപത്രിയായ വള്ളക്കടവ് സിദ്ധാശുപത്രിയുടെ കെട്ടിട നിര്‍മാണം പൂര്‍ത്തിയാക്കാത്തതിനെതിരേ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍.  ഇന്ത്യന്‍ സിസ്റ്റംസ് ഓഫ് മെഡിസിന്‍ ഡയറക്ടറും പൊതുമരാമത്ത് ബില്‍ഡിങ്‌സ് വിഭാഗം ചീഫ് എന്‍ജിനീയറും കെട്ടിട നിര്‍മാണം പൂര്‍ത്തിയാക്കാത്തതിന്റെ കാരണങ്ങള്‍ ഒരു മാസത്തിനകം അറിയിക്കണമെന്നു കമ്മീഷന്‍ ആക്റ്റിങ് അധ്യക്ഷന്‍ പി മോഹനദാസ് ആവശ്യപ്പെട്ടു.ഇപ്പോള്‍ വള്ളക്കടവ് പതിനാറേകാല്‍ മണ്ഡപത്തില്‍  22,000 രൂപ വാടക നല്‍കിയാണ് ആശുപത്രി പ്രവര്‍ത്തിക്കുന്നത്. ഇൗ വാടകക്കെട്ടിടം മാര്‍ച്ചില്‍ ഒഴിയണം. പുതുക്കിപ്പണിയുന്ന കെട്ടിടം പൂര്‍ത്തിയായാല്‍ ആശുപത്രി മാറ്റാനാവുമെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകനായ രാഗം റഹീം നല്‍കിയ പരാതിയില്‍ പറഞ്ഞു.
Next Story

RELATED STORIES

Share it