രണ്ടാം ഭാര്യയുടെ ആഭരണവുമായി കാമുകിക്കൊപ്പം മുങ്ങിയയാള്‍ പിടിയില്‍
BY Sumeera SMR24 May 2016 5:44 AM GMT
Sumeera SMR24 May 2016 5:44 AM GMT
എടക്കര: രണ്ടാം ഭാര്യയുടെ നാലര പവന് ആഭരണങ്ങളും മൊബൈല്‍ ഫോണും മോഷ്ടിച്ച് കാമുകിയുമായി ഒളിച്ചോടിയ യുവാവിനെ പോലിസ് പിടികൂടി. കാക്കപ്പരതയിലെ കണിയാട്ട് മുഹമ്മദ് ഷാഫി എന്ന ഷാഫി(32)യെയാണ് എടക്കര എസ്ഐ സുനില്‍ തോമസും സംഘവും പിടികൂടിയത്.
പട്രോളിങ് നടത്തുന്നതിനിടെ പാലുണ്ടയില്‍ വച്ചാണു പ്രതിയെ പോലിസ് പിടികൂടിയത്. മൂത്തേടം സ്വദേശിനിയും ഭര്‍തൃമതിയും മൂന്നര വയസ്സുള്ള കുട്ടിയുടെ മാതാവുമായ യുവതിയെ കാണാനില്ലെന്ന പരാതിയില്‍ എടക്കര പോലിസ് നടത്തിയ അനേ്വഷണത്തിലാണ് ഷാഫി പിടിയലായത്.
ഒളിച്ചോടിയ യുവതിയുടെ വീടിനടുത്ത് കെട്ടിട നിര്‍മാണത്തിന് എത്തിയ പ്രതി യുവതിയുമായി പ്രണയത്തിലാകുകയും മൂത്തേടം സ്വദേശിനിയായ രണ്ടാം ഭാര്യയുടെ ആഭരണങ്ങളുമായി മുങ്ങുകയുമായിരുന്നു.
മോഷ്ടിച്ച ആഭരണങ്ങള്‍ എടക്കരയിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ പണയം വച്ച് കിട്ടിയ പണവുമായി കാമുകിയുമൊത്ത് ഊട്ടി, മൈസൂര്‍, വയനാട് എന്നിവിടങ്ങളില്‍ കറങ്ങുകയും പണം തീര്‍ന്നപ്പോള്‍ നാട്ടിലേക്ക് മടങ്ങുകയുമായിരുന്നു.
ആഭരണങ്ങള്‍ എടക്കരയിലെ പണമിടപാട് സ്ഥാപനത്തില്‍ നിന്നു പോലിസ് കണ്ടെടുത്തു. വിദേശത്തായിരുന്ന പ്രതി ദമാമില്‍വച്ച് പരിചയപ്പെട്ട യുവതിയെ വിവാഹം കഴിക്കാമെന്ന് പറഞ്ഞ് നാലുലക്ഷം തട്ടിയെടുത്തതായും പോലിസ് പറഞ്ഞു. പ്രതിക്ക് നിലവില്‍ രണ്ട് ഭാര്യമാരും അഞ്ച് കുട്ടികളുമുണ്ട്. രണ്ടാം ഭാര്യയുടെ പരാതിയില്‍ അറസ്റ്റ് ചെയ്ത പ്രതിയെ നിലമ്പൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
എടക്കര സിഐ കെ സി സേതുവിന്റെ നേതൃത്വത്തില്‍ എഎസ്ഐ എം അസൈനാര്‍, സി—പിഒമാരായ ഷിഫിന്, സുകേഷ്, മുജീബ്, വനിതാ പോലിസ് ബിജിത എന്നിവരുടെ നേതൃത്വത്തിലാണ് അനേ്വഷണം.
പട്രോളിങ് നടത്തുന്നതിനിടെ പാലുണ്ടയില്‍ വച്ചാണു പ്രതിയെ പോലിസ് പിടികൂടിയത്. മൂത്തേടം സ്വദേശിനിയും ഭര്‍തൃമതിയും മൂന്നര വയസ്സുള്ള കുട്ടിയുടെ മാതാവുമായ യുവതിയെ കാണാനില്ലെന്ന പരാതിയില്‍ എടക്കര പോലിസ് നടത്തിയ അനേ്വഷണത്തിലാണ് ഷാഫി പിടിയലായത്.
ഒളിച്ചോടിയ യുവതിയുടെ വീടിനടുത്ത് കെട്ടിട നിര്‍മാണത്തിന് എത്തിയ പ്രതി യുവതിയുമായി പ്രണയത്തിലാകുകയും മൂത്തേടം സ്വദേശിനിയായ രണ്ടാം ഭാര്യയുടെ ആഭരണങ്ങളുമായി മുങ്ങുകയുമായിരുന്നു.
മോഷ്ടിച്ച ആഭരണങ്ങള്‍ എടക്കരയിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ പണയം വച്ച് കിട്ടിയ പണവുമായി കാമുകിയുമൊത്ത് ഊട്ടി, മൈസൂര്‍, വയനാട് എന്നിവിടങ്ങളില്‍ കറങ്ങുകയും പണം തീര്‍ന്നപ്പോള്‍ നാട്ടിലേക്ക് മടങ്ങുകയുമായിരുന്നു.
ആഭരണങ്ങള്‍ എടക്കരയിലെ പണമിടപാട് സ്ഥാപനത്തില്‍ നിന്നു പോലിസ് കണ്ടെടുത്തു. വിദേശത്തായിരുന്ന പ്രതി ദമാമില്‍വച്ച് പരിചയപ്പെട്ട യുവതിയെ വിവാഹം കഴിക്കാമെന്ന് പറഞ്ഞ് നാലുലക്ഷം തട്ടിയെടുത്തതായും പോലിസ് പറഞ്ഞു. പ്രതിക്ക് നിലവില്‍ രണ്ട് ഭാര്യമാരും അഞ്ച് കുട്ടികളുമുണ്ട്. രണ്ടാം ഭാര്യയുടെ പരാതിയില്‍ അറസ്റ്റ് ചെയ്ത പ്രതിയെ നിലമ്പൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
എടക്കര സിഐ കെ സി സേതുവിന്റെ നേതൃത്വത്തില്‍ എഎസ്ഐ എം അസൈനാര്‍, സി—പിഒമാരായ ഷിഫിന്, സുകേഷ്, മുജീബ്, വനിതാ പോലിസ് ബിജിത എന്നിവരുടെ നേതൃത്വത്തിലാണ് അനേ്വഷണം.
Next Story
RELATED STORIES
കാസര്‍കോടിന് പിന്നാലെ പത്തനംതിട്ട മണ്ഡലത്തിലും മോക് പോളില്‍ ഇവി എം...
19 April 2024 5:53 AM GMTപൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തിന് തുടക്കമായി
19 April 2024 5:51 AM GMTഇറാനെ ആക്രമിച്ച് ഇസ്രായേല്‍ ; ഇസ്ഫഹാന് നഗരത്തില്‍ മിസൈല്‍ ആക്രമണം,...
19 April 2024 5:27 AM GMTറിയാസ് മൗലവി വധം: ജനകീയ കണ്വന്ഷന് അനുമതി നിഷേധിച്ച് പോലിസ്
18 April 2024 12:52 PM GMTകോഴിക്കോട് ഐസിയു പീഡനക്കേസ്; അതിജീവിത കമ്മിഷണർ ഓഫീസിന് മുമ്പിൽ സമരം...
18 April 2024 12:35 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMT