രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി കൊലപാതകം; പതിനൊന്നാംക്ലാസുകാരന്റെ ജാമ്യാപേക്ഷ കോടതി തള്ളി
BY Jesla JSL15 Dec 2017 3:58 PM GMT
X
Jesla JSL15 Dec 2017 3:58 PM GMT
ഗുരുഗ്രാം: റയാന് സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ കൊലപാതക കേസില്‍ അറസ്റ്റിലായ പതിനൊന്നാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ ജാമ്യാപേക്ഷ ഗുരുഗ്രാം കോടതി തള്ളി. കൊലപാതകത്തിനു പിന്നിലെ യഥാര്‍ത്ഥ കാരണങ്ങള്‍ പുറത്തുവരാതിരിക്കാന്‍ തങ്ങളുടെ മകനെ കേസില്‍ കുടുക്കിയതാണെന്നു കാണിച്ച് രക്ഷിതാക്കള്‍ സമര്‍പ്പിച്ച ജാമ്യഹര്‍ജിയാണ് കോടതി തള്ളിയത്.
എന്നാല്‍ ജാമ്യത്തെ എതിര്‍ത്ത സി.ബി.ഐ കൊലപാതകത്തിന്റെ വിശദാംശങ്ങള്‍ കണ്ടെത്താന്‍ കൗമാരക്കാരനെ ചോദ്യംചെയ്ത് വരികയാണെന്ന് കോടതിയെ അറിയിച്ചു. റയാന് ഇന്റര്‍നാഷണല്‍ സ്കൂളിലെ രണ്ടാംക്ലാസ് വിദ്യാര്‍ഥിയെ കഴിഞ്ഞ സെപ്തംബര്‍ എട്ടിനാണ് സ്കൂളിലെ ശുചിമുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നത്.
കേസ് അന്വേഷിച്ച സി.ബി.ഐ പരീക്ഷ മാറ്റിവെക്കുമെന്ന് പ്രതീക്ഷിച്ച് സ്കൂളിലെ 11 ാം ക്ലാസ് വിദ്യാര്‍ഥിയാണ് കൊലപാതകം നടത്തിയതെന്ന് കണ്ടെത്തിയിരുന്നു. അഭിഭാഷകന്റെ മകനായ 11ാം ക്ലാസുകാരനെ സി.ബി.ഐ ആറ് മണിക്കൂറോളമായിരുന്നു കേസില്‍ ചോദ്യം ചെയ്തത്.
നേരത്തെ കേസുമായി ബന്ധപ്പെട്ട് സ്കൂള്‍ ബസ് ജീവനക്കാരനെ ഹരിയാന പൊലീസ് അറസ്റ്റു ചെയ്തിരുന്നു. എന്നാല്‍, യഥാര്‍ഥപ്രതി ബസ് ജീവനക്കാരനല്ലെന്ന നിലപാടില്‍ മരിച്ച കുട്ടിയുടെ രക്ഷിതാക്കള്‍ ഉറച്ചുനിന്നതിനെത്തുടര്‍ന്നാണ് അന്വേഷണം സിബിഐ ഏറ്റെടുത്തത്.
കേസന്വേഷിച്ച സിബിഐ കേസില്‍ അറസ്റ്റിലായ പ്ലസ് വണ്‍ വിദ്യാര്‍ഥി കുറ്റസമ്മതം നടത്തിയതായി ജുവനൈല്‍ കോടതിയില്‍ അറിയിച്ചിരുന്നു. പിതാവിന്റെയും സ്വതന്ത്ര സാക്ഷിയുടെയും മുന്നിലാണ് വിദ്യാര്‍ഥി കുറ്റം ഏറ്റുപറഞ്ഞതെന്നും സി.ബി.ഐ വ്യക്തമാക്കിയിരുന്നു.
എന്നാല്‍ ജാമ്യത്തെ എതിര്‍ത്ത സി.ബി.ഐ കൊലപാതകത്തിന്റെ വിശദാംശങ്ങള്‍ കണ്ടെത്താന്‍ കൗമാരക്കാരനെ ചോദ്യംചെയ്ത് വരികയാണെന്ന് കോടതിയെ അറിയിച്ചു. റയാന് ഇന്റര്‍നാഷണല്‍ സ്കൂളിലെ രണ്ടാംക്ലാസ് വിദ്യാര്‍ഥിയെ കഴിഞ്ഞ സെപ്തംബര്‍ എട്ടിനാണ് സ്കൂളിലെ ശുചിമുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നത്.
കേസ് അന്വേഷിച്ച സി.ബി.ഐ പരീക്ഷ മാറ്റിവെക്കുമെന്ന് പ്രതീക്ഷിച്ച് സ്കൂളിലെ 11 ാം ക്ലാസ് വിദ്യാര്‍ഥിയാണ് കൊലപാതകം നടത്തിയതെന്ന് കണ്ടെത്തിയിരുന്നു. അഭിഭാഷകന്റെ മകനായ 11ാം ക്ലാസുകാരനെ സി.ബി.ഐ ആറ് മണിക്കൂറോളമായിരുന്നു കേസില്‍ ചോദ്യം ചെയ്തത്.
നേരത്തെ കേസുമായി ബന്ധപ്പെട്ട് സ്കൂള്‍ ബസ് ജീവനക്കാരനെ ഹരിയാന പൊലീസ് അറസ്റ്റു ചെയ്തിരുന്നു. എന്നാല്‍, യഥാര്‍ഥപ്രതി ബസ് ജീവനക്കാരനല്ലെന്ന നിലപാടില്‍ മരിച്ച കുട്ടിയുടെ രക്ഷിതാക്കള്‍ ഉറച്ചുനിന്നതിനെത്തുടര്‍ന്നാണ് അന്വേഷണം സിബിഐ ഏറ്റെടുത്തത്.
കേസന്വേഷിച്ച സിബിഐ കേസില്‍ അറസ്റ്റിലായ പ്ലസ് വണ്‍ വിദ്യാര്‍ഥി കുറ്റസമ്മതം നടത്തിയതായി ജുവനൈല്‍ കോടതിയില്‍ അറിയിച്ചിരുന്നു. പിതാവിന്റെയും സ്വതന്ത്ര സാക്ഷിയുടെയും മുന്നിലാണ് വിദ്യാര്‍ഥി കുറ്റം ഏറ്റുപറഞ്ഞതെന്നും സി.ബി.ഐ വ്യക്തമാക്കിയിരുന്നു.
Next Story
RELATED STORIES
പാലക്കാട്ട് ഉഷ്ണതരംഗ മുന്നറിയിപ്പ്; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
24 April 2024 10:50 AM GMTവിവിപാറ്റ്; കൂടുതല്‍ വ്യക്തത തേടി സുപ്രിംകോടതി; ഉച്ചയ്ക്ക് രണ്ടിന്...
24 April 2024 8:12 AM GMTസുപ്രിംകോടതി നിര്‍ദേശത്തിന് പിന്നാലെ മാപ്പപേക്ഷിക്കുന്ന പുതിയ...
24 April 2024 6:40 AM GMTമുതല്‍മുടക്കും ലാഭവിഹിതവും നല്‍കിയില്ല; മഞ്ഞുമ്മല്‍ ബോയ്സ്...
24 April 2024 6:35 AM GMTവിവി പാറ്റില്‍ വ്യക്തത തേടി സുപ്രിം കോടതി; സാങ്കേതിക വിഷയങ്ങൾ...
24 April 2024 6:22 AM GMTപത്തനംതിട്ടയിൽ കൊവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക്...
24 April 2024 6:21 AM GMT