Cricket

രഞ്ജി ട്രോഫി ക്രിക്കറ്റ്: കേരള- ജാര്‍ഖണ്ഡ് മല്‍സരം ആറ് മുതല്‍

രഞ്ജി ട്രോഫി ക്രിക്കറ്റ്: കേരള- ജാര്‍ഖണ്ഡ് മല്‍സരം ആറ് മുതല്‍
X


തിരുവനന്തപുരം: 2017-18 സീസണിലെ രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റിലെ കേരളത്തിന്റെ മല്‍സരങ്ങള്‍ വെള്ളിയാഴ്ച്ച തുടങ്ങും. തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍ ആറ് മുതല്‍ ഒന്‍പത് വരെ നടക്കുന്ന ആദ്യ മല്‍സരത്തില്‍ കേരളം ജാര്‍ഖണ്ഡിനെ  നേരിടും. ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയുടെ നേതൃത്വത്തിലിറങ്ങുന്ന കേരള ടീമില്‍ സഞ്ജു വി സാംസണ്‍, രോഹന്‍ പ്രേം എന്നിവര്‍ക്ക് പുറമെയുള്ള കളിക്കാര്‍ ഇനി പറയുന്നവരാണ്: അരുണ്‍ കാര്‍ത്തിക്, ജലജ് സക്‌സേന, മുഹമ്മദ് അസറുദ്ദിന്‍ (വിക്കറ്റ് കീപ്പര്‍) , അക്ഷയ് ചന്ദ്രന്‍, സന്ദീപ് വാര്യര്‍, മോനിഷ്, എം.ഡി നിധീഷ് , രാഹുല്‍. പി, വിഷ്ണുവിനോദ്, ആസിഫ് കെ.എം, ഫാബിദ് ഫാറൂഖ്, വിനോദ്കുമാര്‍, നിഖിലേഷ്‌സുരേന്ദ്രന്‍. ഹെഡ്‌കോച്ച് : ഡേവ്‌വാറ്റ്‌മോര്‍, ബൗളിങ്ങ് കോച്ച്: ടിനു യോഹന്നാന്‍, അസിസ്റ്റന്റ്‌കോച്ച്: മസര്‍മൊയ്തു, ബാബു, വീഡിയോ അനലിസ്റ്റ് രാകേഷ് മേനോന്‍, ഫിസിയോ: ശ്രീജിത്ത്, അഡ്മിനിസ്‌ട്രേഷന്‍ മാനേജര്‍: സജികുമാര്‍.
വരുണ്‍ ആരോണിന്റെ നേതൃത്വത്തില്‍ജാര്‍ഖണ്ഡ് ടീമില്‍ഐപില്‍ കളിക്കുന്ന സൗരഭ് തിവാരി, ഇഷാന്‍ കിഷന്‍, ഷഹ്ബാസ് നദീം, ഇഷാങ്ക് ജഗ്ഗി, ജസ്‌കരണ്‍ സിങ്ങ് എന്നീ പ്രമുഖരും കളിക്കുന്നുണ്ട്. മറ്റ് കളിക്കാര്‍:  ആശിഷ്‌കുമാര്‍, ബാബുല്‍കുമാര്‍, നസീംസിദ്ദിഖി, വിരാട്‌സിങ്ങ്, കൗശല്‍സിങ്ങ്, സുമിത് സിങ്ങ് ( വിക്കറ്റ്കീപ്പര്‍) , സമര്‍ഖാദ്രി, സണ്ണി ഗുപ്ത, അജയ്‌യാദവ്, ്.  രാജീവ്കുമാറാണ് ജാര്‍ഖണ്ഡിന്റെകോച്ച്.
മത്സരത്തിന്റെ ഭാഗമായി ജാര്‍ഖണ്ഡ് ടീമിന്റെ പ്രാക്ടീസ് സെഷന്‍ നാളെ 9:30 മുതല്‍ ഗ്രീന്‍ ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍ നടക്കും.

കേരളത്തിന്റെ മറ്റ് മല്‍സരങ്ങള്‍:

14 മുതല്‍ 17 വരെ ഗുജറാത്തില്‍ നടക്കുന്ന മല്‍സരത്തില്‍ ഗൂജറാത്തിനേയും 24 മുതല്‍ 27 വരെ ഗ്രീന്‍ഫീല്‍ഡില്‍ നടക്കുന്ന മല്‍സരത്തില്‍ രാജസ്ഥാനേയും കേരളം നേരിടും. നവംബര്‍ 1 മുതല്‍ 4 വരെ ജമ്മു കാശ്മീരില്‍ നടക്കുന്ന മല്‍സരത്തില്‍ കാശ്മീരിനെ നേരിടും. നവംബര്‍ 17 മുതല്‍ 20 വരെ നടക്കുന്ന സൗരാഷ്ട്രയുമായുള്ള മല്‍സരം ഗ്രീന്‍ഫീല്‍ഡിലാണ് നടക്കുക. 25 മുതല്‍ 28 ലാഹ്്‌ലിയില്‍ നടക്കുന്ന മല്‍സരത്തില്‍ ഹരിയാനയെയും നേരിടും. തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ്‌സ്‌റ്റേഡിയത്തില്‍ നടക്കുന്ന മല്‍സരം കാണാന്‍ പ്രവേശനം സൗജന്യമായിരിക്കും.
Next Story

RELATED STORIES

Share it