യൂറോപ ലീഗ് ഒന്നാംപാദ സെമി ഫൈനല്‍: ഇഞ്ചുറി ടൈമില്‍ ലിവര്‍പൂളിന് 'ഇഞ്ചുറി'
BY Sumeera SMR30 April 2016 4:00 AM GMT
Sumeera SMR30 April 2016 4:00 AM GMT
മാഡ്രിഡ്: യൂറോപ ലീഗ് ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ ഒന്നാംപാദ സെമി ഫൈനലില്‍ മുന്‍ ചാംപ്യന്മാരായ ലിവര്‍പൂളിന് അപ്രതീക്ഷിത തോല്‍വി. സ്പാനിഷ് ലീഗ് ടീമായ വിയ്യാറയലാണ് ഒന്നാംപാദത്തില്‍ ലിവര്‍പൂളിനെ ഞെട്ടിച്ചത്.
മല്‍സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു വിയ്യാറയലിന്റെ ജയം. ഇഞ്ചുറിടൈം ഗോളാണ് സീസണിലെ ഏക കിരീട പ്രതീക്ഷയായ യൂറോപ ലീഗിലെ ഒന്നാംപാദത്തില്‍ റെഡ്സിന് വില്ലനായത്. കളി തീരാന്‍ സെക്കന്‍ഡുകള്‍ മാത്രം ബാക്കിനില്‍ക്കേ അഡ്രിയാന്‍ ലോപസാണ് വിയ്യാറയലിന്റെ വിജയഗോള്‍ നേടിയത്.
മല്‍സരത്തില്‍ ഒപ്പത്തിനൊപ്പം നില്ക്കുന്ന പ്രകടനം കാഴ്ചവച്ചതിനു ശേഷമാണ് ലിവര്‍പൂള്‍ ഒരടി പിന്നിലേക്ക് പോയത്. മറ്റൊരു സെമി ഫൈനലില്‍ നിലവിലെ ചാംപ്യന്മാരായ സെവിയ്യയെ 2-2ന് ഉക്രെയ്ന് ക്ലബ്ബായ ഷക്തര്‍ ഡൊണെസ്ക് 2-2ന് സമനിലയില്‍ തളച്ചു.
തോല്‍വിയോടെ ഹോംഗ്രൗണ്ടില്‍ നടക്കുന്ന രണ്ടാംപാദ സെമി ഫൈനല്‍ ലിവര്‍പൂളിന് ജീവന്മരണ പോരാട്ടമായി മാറി. അടുത്ത മാസം അഞ്ചിനാണ് ടൂര്‍ണമെന്റിന്റെ രണ്ടാം പാദ സെമി ഫൈനല്‍ മല്‍സരങ്ങള്‍ അരങ്ങേറുന്നത്.
എന്നാല്‍, മികച്ച പോരാട്ടത്തിനു ശേഷമാണ് സ്പാനിഷ് ടീമായ സെവിയ്യയെ ഷക്തര്‍ സമനിലയില്‍ പിടിച്ചുക്കെട്ടിയത്. സെവിയ്യക്കു വേണ്ടി വിറ്റോലോ (ആറാം മിനിറ്റ്), കെവിന് ഗമെയ്റോ (82) എന്നിവര്‍ ലക്ഷ്യം കണ്ടു. മാര്‍ലോസ് (23ാം മിനിറ്റ്), ടറാസ് സ്റ്റിപാനെന്കോ (36) എന്നിവരാണ് ഷക്തറിന്റെ സ്കോറര്‍മാര്‍.
മല്‍സരം സമനിലയില്‍ കലാശിച്ചെങ്കിലും ഹോംഗ്രൗണ്ടില്‍ നടക്കാനിരിക്കുന്ന രണ്ടാംപാദ സെമി ഫൈനലില്‍ ഗോള്‍രഹിത സമനില നേടിയാലും എവേ ഗോളിന്റെ പിന്‍ബലത്തില്‍ സെവിയ്യക്കു ഫൈനലിലേക്ക് മുന്നേറാന്‍ സാധിക്കും.
മല്‍സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു വിയ്യാറയലിന്റെ ജയം. ഇഞ്ചുറിടൈം ഗോളാണ് സീസണിലെ ഏക കിരീട പ്രതീക്ഷയായ യൂറോപ ലീഗിലെ ഒന്നാംപാദത്തില്‍ റെഡ്സിന് വില്ലനായത്. കളി തീരാന്‍ സെക്കന്‍ഡുകള്‍ മാത്രം ബാക്കിനില്‍ക്കേ അഡ്രിയാന്‍ ലോപസാണ് വിയ്യാറയലിന്റെ വിജയഗോള്‍ നേടിയത്.
മല്‍സരത്തില്‍ ഒപ്പത്തിനൊപ്പം നില്ക്കുന്ന പ്രകടനം കാഴ്ചവച്ചതിനു ശേഷമാണ് ലിവര്‍പൂള്‍ ഒരടി പിന്നിലേക്ക് പോയത്. മറ്റൊരു സെമി ഫൈനലില്‍ നിലവിലെ ചാംപ്യന്മാരായ സെവിയ്യയെ 2-2ന് ഉക്രെയ്ന് ക്ലബ്ബായ ഷക്തര്‍ ഡൊണെസ്ക് 2-2ന് സമനിലയില്‍ തളച്ചു.
തോല്‍വിയോടെ ഹോംഗ്രൗണ്ടില്‍ നടക്കുന്ന രണ്ടാംപാദ സെമി ഫൈനല്‍ ലിവര്‍പൂളിന് ജീവന്മരണ പോരാട്ടമായി മാറി. അടുത്ത മാസം അഞ്ചിനാണ് ടൂര്‍ണമെന്റിന്റെ രണ്ടാം പാദ സെമി ഫൈനല്‍ മല്‍സരങ്ങള്‍ അരങ്ങേറുന്നത്.
എന്നാല്‍, മികച്ച പോരാട്ടത്തിനു ശേഷമാണ് സ്പാനിഷ് ടീമായ സെവിയ്യയെ ഷക്തര്‍ സമനിലയില്‍ പിടിച്ചുക്കെട്ടിയത്. സെവിയ്യക്കു വേണ്ടി വിറ്റോലോ (ആറാം മിനിറ്റ്), കെവിന് ഗമെയ്റോ (82) എന്നിവര്‍ ലക്ഷ്യം കണ്ടു. മാര്‍ലോസ് (23ാം മിനിറ്റ്), ടറാസ് സ്റ്റിപാനെന്കോ (36) എന്നിവരാണ് ഷക്തറിന്റെ സ്കോറര്‍മാര്‍.
മല്‍സരം സമനിലയില്‍ കലാശിച്ചെങ്കിലും ഹോംഗ്രൗണ്ടില്‍ നടക്കാനിരിക്കുന്ന രണ്ടാംപാദ സെമി ഫൈനലില്‍ ഗോള്‍രഹിത സമനില നേടിയാലും എവേ ഗോളിന്റെ പിന്‍ബലത്തില്‍ സെവിയ്യക്കു ഫൈനലിലേക്ക് മുന്നേറാന്‍ സാധിക്കും.
Next Story
RELATED STORIES
റിയാസ് മൗലവി വധം: ജനകീയ കണ്വന്ഷന് അനുമതി നിഷേധിച്ച് പോലിസ്
18 April 2024 12:52 PM GMTകോഴിക്കോട് ഐസിയു പീഡനക്കേസ്; അതിജീവിത കമ്മിഷണർ ഓഫീസിന് മുമ്പിൽ സമരം...
18 April 2024 12:35 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMTഗസ കൂട്ടക്കുരുതിയെ സഹായിക്കുന്നതിനെതിരെ ഗൂഗിള്‍ ഓഫിസുകളിൽ വൻ സമരം;...
18 April 2024 10:05 AM GMT