യൂഫോ നിരീക്ഷണത്തിനായി പെന്റഗണ്‍ വന്‍തുക ചെലവഴിച്ചു
BY kasim kzm18 Dec 2017 3:11 AM GMT
kasim kzm18 Dec 2017 3:11 AM GMT
വാഷിങ്ടണ്‍: വാനനിരീക്ഷണത്തിനായി (യൂഫോ) പെന്റഗണ്‍ രഹസ്യമായി ദശലക്ഷക്കണക്കിന് ഡോളര്‍ ചെലവഴിച്ചതായി റിപോര്‍ട്ട്. 2007ല്‍ തുടങ്ങി 2012ല്‍ അവസാനിച്ച പദ്ധതിയെക്കുറിച്ച് ഏതാനും ചില ഉദ്യോഗസ്ഥര്‍ക്കു മാത്രമേ വിവരമുണ്ടായിരുന്നുള്ളൂ എന്നും ന്യൂയോര്‍ക്ക് ടൈംസിന്റെ റിപോര്‍ട്ടില്‍ പറയുന്നു. വ്യോമ ഭീഷണി കണ്ടുപിടിക്കുന്നതിനുള്ള അഡ്വാന്‍സ്ഡ് എയ്റോസ്പേസ് ത്രെട്ട് ഐഡന്റിഫിക്കേഷന്‍ പദ്ധതികള്‍ക്കാണ് 22 ദശലക്ഷം ഡോളര്‍ ചെലവഴിച്ചത്. പെന്റഗണിന്റെ നിര്‍ദേശപ്രകാരമായിരുന്നു ഈ അനാവശ്യ പഠനമെന്നും റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നു. സൈനിക ഇന്റലിജന്‍സ് ഉദ്യോഗസ്ഥനായ ലൂയിസ് എലിസോന്റോയുടെ നേതൃത്വത്തിലായിരുന്നു പഠനം. റിട്ട. ഡെമോക്രാറ്റിക് സെനറ്റായിരുന്ന ഹാരി റീഡിന്റെ നിര്‍ദേശപ്രകാരമായിരുന്നു പദ്ധതി തയ്യാറാക്കിയത്.
Next Story
RELATED STORIES
വീടിന്റെ മൂന്നാംനിലയില്‍ നിന്നു വീണ് വിദ്യാര്‍ഥിനി മരിച്ചു
18 April 2024 1:25 AM GMTകല്‍പ്പറ്റയില്‍ സ്കൂട്ടര്‍ താഴ്ചയിലേക്ക് മറിഞ്ഞ് മെഡിക്കല്‍...
18 April 2024 1:15 AM GMTലബനാനില്‍ ഇസ്രായേല്‍ വ്യോമാക്രമണം; ഹിസ്ബുല്ല ആക്രമണത്തിന് മറുപടിയെന്ന്
17 April 2024 6:22 PM GMTതെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂളിനു നേരെ ഹിന്ദുത്വരുടെ ആക്രമണം; 'ജയ്...
17 April 2024 1:59 PM GMTകനത്ത മഴ; തിരുവനന്തപുരത്ത് നിന്നും യുഎഇയിലേക്കുളള നാല് വിമാനങ്ങള്‍...
17 April 2024 12:46 PM GMTബിജെപി എംപി കരാഡി സങ്കണ്ണ അമരപ്പ കോൺഗ്രസിൽ ചേർന്നു
17 April 2024 12:45 PM GMT