Flash News

യൂത്ത് ലീഗുകാര്‍ ബോംബുണ്ടാക്കുന്നതിനിടെ മരിച്ചതില്‍ മറ്റു പാര്‍ട്ടികള്‍ക്ക് ഉത്തരവാദിത്തമില്ല - കോടിയേരി

യൂത്ത് ലീഗുകാര്‍ ബോംബുണ്ടാക്കുന്നതിനിടെ മരിച്ചതില്‍ മറ്റു പാര്‍ട്ടികള്‍ക്ക് ഉത്തരവാദിത്തമില്ല - കോടിയേരി
X
KODIYERI-NEW

തൃശൂര്‍: എല്‍ഡിഎഫ് അധികാരത്തില്‍ എത്തിയാല്‍ രാഷ്ട്രീയ ശത്രുക്കളെ വകവരുത്തുമെന്ന മുസ്‌ലിം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയുടെ പ്രസ്താവന അസംബന്ധമാണെന്ന് കോടിയേരി ബാലകൃഷ്ണന്‍. തൃശൂരില്‍ മൂന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊന്നത് സിപിഎം അല്ല. നാദാപുരത്ത് യൂത്ത് ലീഗുകാര്‍ ബോംബുണ്ടാക്കുമ്പോള്‍ മരിച്ചതില്‍ മറ്റ് പാര്‍ട്ടിക്കാര്‍ക്ക് ഉത്തരവാദിത്തമില്ല. യു ഡി എഫ് ഭരണകാലത്ത് 20,000 സ്ത്രീകളാണ് ബലാല്‍സംഘം ചെയ്യപ്പെട്ടത്. 2000 പേര്‍ കൊല്ലപ്പെട്ടു. ക്രമസമാധാനം പൂര്‍ണമായും തകര്‍ന്നു. കോണ്‍ഗ്രസ് ഓഫീസിലെ തൂപ്പുകാരിയെ പോലും രക്ഷിക്കാന്‍ കഴിയാത്തവര്‍ക്ക് എങ്ങനെ കേരളത്തെ രക്ഷിക്കാനാവും. അദ്ദേഹം ചോദിച്ചു. മദ്യനിരോധനത്തിന്റെ കാര്യത്തില്‍ യു ഡി എഫ് നയം ഇന്ന് റൊക്കം നാളെ കടം എന്നതാണെന്നും കോടിയേരി പരിഹസിച്ചു. [related]
Next Story

RELATED STORIES

Share it