thrissur local

യുവാവിന്റെ കൈവിരല്‍ കടിച്ചെടുത്ത കേസ്: പ്രതി അറസ്റ്റില്‍



ചാലക്കുടി: യുവാവിന്റെ കൈവിരല്‍ കടിച്ചെടുത്ത കേസില്‍ കൊലപാതകമടക്കം എട്ടോളം കേസുകളിലെ പ്രതി അറസ്റ്റില്‍. മോതിരക്കണ്ണി വടക്കുംമ്പാടന്‍ ജോയ്(ബ്ലിങ്കന്‍ ജോയ്-52)യെയാണ് ചാലക്കുടി എസ്‌ഐ ജയേഷ് ബാലന്‍ അറസ്റ്റ് ചെയ്തത്. കുറ്റിക്കാട് സ്വദേശി കരിപ്പായി റപ്പായിയുടെ മകന്‍ ജിമ്മി കുമാറിന്റെ കൈവിരലാണ് കടിച്ച് മുറിച്ചെടുത്തത്. ആക്രമണത്തില്‍ അറ്റുപോയ കൈവിരലുമായി ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയിലും പിന്നീട് തൃശൂര്‍ ഐലൈറ്റ് ആശുപത്രിയിലും എത്തിച്ചെങ്കിലും ഞരമ്പുകള്‍ പുനര്‍ജീവിപ്പിക്കാന്‍ പറ്റാത്തവിധം ചതഞ്ഞ് പോയതിനാല്‍ തുന്നിചേര്‍ത്ത വിരല്‍ നീക്കം ചെയ്യേണ്ടി വന്നു. ഇക്കഴിഞ്ഞ ഏപ്രില്‍ 19നായിരുന്നു സംഭവം. ജിമ്മികുമാര്‍ മോതിരക്കണ്ണി സ്വദേശിയില്‍ നിന്നും വാങ്ങിയ സ്ഥലത്തെ മരം മുറിച്ച് വിറ്റതിനെ തുടര്‍മ്മുണ്ടായ തര്‍ക്കം തീര്‍ക്കാന്‍ ബ്ലിങ്കന്‍ ജോയ് ഇടപ്പെടുകയും പതിനായിരം രൂപ ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ ഇതിന് വിസമ്മതിച്ച ജിമ്മിയെ പ്രതി പലവട്ടം ഫോണില്‍ വിളിച്ച് പണം ആവശ്യപ്പെട്ടിരുന്നു. പണം ലഭിക്കാഞ്ഞതിലുള്ള വൈരാഗ്യമാണ് ആക്രമണത്തില്‍ കലാശിച്ചത്. മോതിരക്കണ്ണിയിലെ ഒരു കടയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം നില്‍ക്കുകയായിരുന്ന ജിമ്മിയെ പ്രതി അകാരണമായി ആക്രമിച്ച് കൈവിരല്‍ കടിച്ചെടുക്കയായിരുന്നുവെന്ന് പോലിസ് അറിയിച്ചു. പ്രതിടെ പിടികൂടാനുള്ള അന്വേഷണ സംഘത്തില്‍ സീനിയര്‍ സി പി ഒ എ ഒ സാജു, സിപിഒമാരായ സി ഡി വിനു, എ യുറെജി, രാജേഷ് ചന്ദ്രന്‍, കെ സഹദേവന്‍ എന്നിവരും ഉണ്ടായിരുന്നു.
Next Story

RELATED STORIES

Share it