Flash News

യുവാവിനെ തലയറുത്ത് കൊന്നതിന് പിന്നില്‍ മണല്‍കടത്തുമായി ബന്ധപ്പെട്ട കുടിപ്പകയെന്ന്

യുവാവിനെ തലയറുത്ത് കൊന്നതിന് പിന്നില്‍ മണല്‍കടത്തുമായി ബന്ധപ്പെട്ട കുടിപ്പകയെന്ന്
X


കാസര്‍കോട് : കുമ്പള പെര്‍വാഡിലെ അബ്ദുല്‍ സലാമിനെ(32) തലയറുത്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ കൊലയാളി സംഘത്തെ തിരിച്ചറിഞ്ഞതായി സൂചന. മണല്‍കടത്തുമായി ബന്ധപ്പെട്ട കുടിപ്പകയാണ് കൊലയ്ക്ക് കാരണമെന്നാണ് പോലിസ് പറയുന്നത്.
സലാമിന്റെ കൂടെയുണ്ടായിരുന്ന സുഹൃത്ത് കുമ്പള ബദരിയ നഗറിലെ നൗഷാദിനെ (28) ദേഹമാസകലം കുത്തേറ്റ നിലയില്‍ മംഗളൂരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. നൗഷാദില്‍ നിന്നും ഞായറാഴ്ച മൊഴിയെടുക്കാന്‍ കഴിഞ്ഞിരുന്നില്ലെന്നും തിങ്കളാഴ്ച രാത്രിയോടെ മൊഴിയെടുക്കുമെന്നും കേസ് അന്വേഷിക്കുന്ന കുമ്പള സിഐ വി വി മനോജ് റഞ്ഞു.
അബ്ദുല്‍ സലാമിനും നൗഷാദിനും ഒപ്പം ഉണ്ടായിരുന്ന മറ്റു രണ്ട് സുഹൃത്തുക്കള്‍ സംഭവ സ്ഥലത്തുനിന്നും ഓടിരക്ഷപ്പെട്ടതായാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. ഇതിലൊരാള്‍ക്ക് വെട്ടേറ്റിരുന്നതായും സംശയിക്കുന്നു. ഇവരെ കണ്ടെത്താനും പോലീസ് അന്വേഷണം നടത്തിവരുന്നുണ്ട്.
അബ്ദുല്‍ സലാം ഉള്‍പ്പെടെയുള്ള നാല് പേരെ ഞായറാഴ്ച പുലര്‍ച്ചെ ഒരുമണിയോടെ ഒരു ഓട്ടോറിക്ഷയില്‍ കറങ്ങുന്നതിനിടെ കുമ്പള പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പരാതിയൊന്നും ഇല്ലാത്തതിനാല്‍ ഞായറാഴ്ച ഉച്ചയോടെ വിട്ടയക്കുകയായിരുന്നു. ഇവര്‍ പെര്‍വാഡ് മാളിയങ്കര കോട്ടയില്‍ എത്തിയതായി വിവരം ലഭിച്ച അക്രമിസംഘം അവിടെയെത്തി കൊല നടത്തുകയായിരുന്നുവെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന സൂചന.
ബി ജെ പി പ്രവര്‍ത്തകനായ ദയാനന്ദന്‍ വധക്കേസില്‍ പ്രതിയായ സിദ്ദീഖിന്റെ ഒരു മണല്‍വണ്ടി പോലീസ് കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. മണല്‍ കടത്തുന്ന വിവരം പോലീസിന് നല്‍കിയത് അബ്ദുല്‍ സലാമും സംഘവുമാണെന്ന് സംശയിച്ച സിദ്ദീഖ് ഇവര്‍ക്കെതിരെ ഭീഷണി മുഴക്കിയതിന് പിന്നാലെ അബ്ദുല്‍ സലാമും സംഘവും അര്‍ധരാത്രി സിദ്ദീഖിന്റെ വീട്ടിലെത്തി ആയുധങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തിയെന്ന് പോലീസ് പറയുന്നു. ഈ സാഹചര്യത്തില്‍ കൊലയ്ക്ക് പിന്നില്‍ സിദ്ദീഖും സംഘവുമാണെന്ന് പോലീസ് കരുതുന്നു.
നാല് പേരാണ് കൃത്യം നടത്തിയ സംഘത്തിലുണ്ടായിരുന്നതെങ്കിലും മറ്റു അഞ്ച് പേര്‍ കൂടി പിന്നില്‍ പ്രവര്‍ത്തിച്ചിരുന്നതായാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ദരും ജില്ലാ പോലീസ് ചീഫ് ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരും സ്ഥലത്തെത്തി അന്വേഷണം നടത്തിയിരുന്നു.
മദ്യകുപ്പികളും മറ്റും സംഭവ സ്ഥലത്തുനിന്നും കണ്ടെത്തിയിട്ടുണ്ട്. അബ്ദുല്‍ സലാമിന്റെ ശരീരത്തില്‍ നിന്നും തല വെട്ടിയെടുത്ത ശേഷം 30 മീറ്റര്‍ ദൂരെ വലിച്ചെറിയുകയായിരുന്നു. കൊല നടന്ന സ്ഥലത്ത് രണ്ട് ബൈക്കുകള്‍ മറിഞ്ഞ് കിടക്കുന്ന നിലയിലും ഒരു ഓട്ടോ റിക്ഷ സമീപത്ത് നിര്‍ത്തിയിട്ട നിലയിലും കണ്ടെത്തിയിരുന്നു.
Next Story

RELATED STORIES

Share it