യുവാവിനെ തലക്കടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റില്‍
BY midhuna mi.ptk10 May 2018 1:47 PM GMT
X
midhuna mi.ptk10 May 2018 1:47 PM GMT
കാഞ്ഞങ്ങാട്: ബാറിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ പട്ടാപ്പകല്‍ തലക്കടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റില്‍. നീലേശ്വരം പുതുക്കൈ സ്വദേശിയും നേരത്തെ ആലാമിപ്പള്ളിയില്‍ ഓട്ടോ ഡ്രൈവറുമായിരുന്ന ദിനേശന്(48)ആണ് അറസ്റ്റിലായത്. ഹൊസ്ദുര്‍ഗ് പോലിസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ബുധനാഴ്ച വൈകിട്ട് അഞ്ചോടെ കണ്ണൂര്‍ ചിറക്കല്‍ സ്വദേശി ആശിഷ് വില്യംസ് (42) ആണ് കൊല്ലപ്പെട്ടത്. നേരത്തെ ആലാമിപ്പള്ളിയിലെ ബാറിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിന് ഇടയാക്കിയതെന്ന് പോലിസ് പറഞ്ഞു. കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളജ് ജീവനക്കാരനായിരുന്ന ആശിഷിനെ ചില പ്രശ്നങ്ങളെ തുടര്‍ന്ന് കോളജില്‍ നിന്നും പുറത്താക്കിയിരുന്നു. തുടര്‍ന്ന് മൂന്നാഴ്ച മുമ്പാണ് കൊയിലാണ്ടി നന്തി സ്വദേശി പി വി മുഹമ്മദ് ഹാജിയുടെ ഉടമസ്ഥതയില്‍ കാലിച്ചാനടുക്കം അട്ടക്കണ്ടത്തുള്ള എസ്റ്റേറ്റില്‍ സൂപ്രണ്ടായി ജോലിക്കെത്തിയത്. ആശിഷിന്റെ പിതാവ് നേരത്തെ ഇവിടെ സൂപ്രണ്ടായിരുന്നു. ഇയാള്‍ക്കെതിരേ ഭാര്യ നല്കിയ പരാതിയില്‍ കോടതിയില്‍ ഹാജരാകുന്നതിനായി കാഞ്ഞങ്ങാട്ടേക്ക് എത്തിയപ്പോള്‍ ബാറില്‍ കയറി മദ്യപിച്ചു. ഈ സമയത്താണ് ദിനേശനുമായി കൈയാങ്കളിയുണ്ടായത്. ഇതേ തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ ഇയാളെ പുറത്തിറക്കി. അലാമിപ്പള്ളിയിലെ ബസ് സ്റ്റാന്റ് വരാന്തയില്‍ ഇരിക്കുന്നതിനിടയില്‍ പിന്തുടര്ന്നെത്തിയ ദിനേശ് മരക്കഷണം കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു.
ബുധനാഴ്ച വൈകിട്ട് അഞ്ചോടെ കണ്ണൂര്‍ ചിറക്കല്‍ സ്വദേശി ആശിഷ് വില്യംസ് (42) ആണ് കൊല്ലപ്പെട്ടത്. നേരത്തെ ആലാമിപ്പള്ളിയിലെ ബാറിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിന് ഇടയാക്കിയതെന്ന് പോലിസ് പറഞ്ഞു. കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളജ് ജീവനക്കാരനായിരുന്ന ആശിഷിനെ ചില പ്രശ്നങ്ങളെ തുടര്‍ന്ന് കോളജില്‍ നിന്നും പുറത്താക്കിയിരുന്നു. തുടര്‍ന്ന് മൂന്നാഴ്ച മുമ്പാണ് കൊയിലാണ്ടി നന്തി സ്വദേശി പി വി മുഹമ്മദ് ഹാജിയുടെ ഉടമസ്ഥതയില്‍ കാലിച്ചാനടുക്കം അട്ടക്കണ്ടത്തുള്ള എസ്റ്റേറ്റില്‍ സൂപ്രണ്ടായി ജോലിക്കെത്തിയത്. ആശിഷിന്റെ പിതാവ് നേരത്തെ ഇവിടെ സൂപ്രണ്ടായിരുന്നു. ഇയാള്‍ക്കെതിരേ ഭാര്യ നല്കിയ പരാതിയില്‍ കോടതിയില്‍ ഹാജരാകുന്നതിനായി കാഞ്ഞങ്ങാട്ടേക്ക് എത്തിയപ്പോള്‍ ബാറില്‍ കയറി മദ്യപിച്ചു. ഈ സമയത്താണ് ദിനേശനുമായി കൈയാങ്കളിയുണ്ടായത്. ഇതേ തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ ഇയാളെ പുറത്തിറക്കി. അലാമിപ്പള്ളിയിലെ ബസ് സ്റ്റാന്റ് വരാന്തയില്‍ ഇരിക്കുന്നതിനിടയില്‍ പിന്തുടര്ന്നെത്തിയ ദിനേശ് മരക്കഷണം കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു.
Next Story
RELATED STORIES
റിയാസ് മൗലവി വധം: ജനകീയ കണ്വന്ഷന് അനുമതി നിഷേധിച്ച് പോലിസ്
18 April 2024 12:52 PM GMTകോഴിക്കോട് ഐസിയു പീഡനക്കേസ്; അതിജീവിത കമ്മിഷണർ ഓഫീസിന് മുമ്പിൽ സമരം...
18 April 2024 12:35 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTഇറാന് പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതിയെ മോചിപ്പിച്ചു
18 April 2024 12:31 PM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMT