Flash News

യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ടു പ്രതികള്‍ക്ക് ജീവപര്യന്തം



തൃശൂര്‍: വിയ്യൂരില്‍ വാടകവീട്ടില്‍ താമസിച്ചിരുന്ന യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ടു പ്രതികളെ തൃശൂര്‍ ഫാസ്റ്റ്ട്രാക്ക് കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ചു. കാസര്‍കോട് സ്വദേശി വിഷ്ണുവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ കാസര്‍കോട് സ്വദേശികളായ അമ്പനാട്ട് വീട്ടില്‍ രാജേഷ്, അകമാലി വീട്ടില്‍ അജീഷ് എന്നിവരെയാണ് തൃശൂര്‍ ഫാസ്റ്റ്ട്രാക്ക് കോടതി ജഡ്ജി നിക്‌സന്‍ എം ജോസഫ് ജീവപര്യന്തം തടവിനും കൂടാതെ 10 വര്‍ഷത്തെ വെറും തടവിനും ശിക്ഷിച്ചത്. 2008 ജൂണ്‍ 15നായിരുന്നു കേസിനാസ്പദമായ സംഭവം. വിഷ്ണുവും പ്രതികളും തമ്മില്‍ കൂലിയായ 200 രൂപയെ ചൊല്ലി തര്‍ക്കമുണ്ടായിരുന്നു. വിഷ്ണുവിന്റെ കൈയിലുണ്ടായിരുന്ന പണം കവരുന്നതിനുവേണ്ടി പ്രതികള്‍ ആസൂത്രിതമായി കൊല നടത്തുകയായിരുന്നുവെന്നാണ് കേസ്.
Next Story

RELATED STORIES

Share it