Flash News

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ തമ്മിലുള്ള തര്‍ക്കം; യുവാവിനെ കുത്തികൊന്നു

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ തമ്മിലുള്ള തര്‍ക്കം; യുവാവിനെ കുത്തികൊന്നു
X

കൊടുങ്ങല്ലൂര്‍: ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ തമ്മിലുള്ള തര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചു. ശ്രീനാരായണപുരത്ത് കാര്‍ തടഞ്ഞുനിര്‍ത്തി യുവാവിനെ കുത്തികൊന്നു. ശ്രംഗപുരം കിഴക്ക്ഭാഗത്ത് ആളംപറമ്പില്‍ നൗഷാദിന്റെ മകന്‍ മുഹമ്മദ് സിയാദ്(27) ആണ് മരിച്ചത്. ബുധനാഴ്ച വൈകീട്ട് ഏഴ്മണിയോടയാണ് സംഭവം. സുഹൃത്തുകളുമൊത്ത് കാറില്‍ കൂളിമുട്ടത്തേക്ക് പോകുകയായിരുന്ന സിയാദിനെ ശ്രീനാരായണപുരം ഇരുപത്തിയഞ്ചാംകല്ലിന് പടിഞ്ഞാറു ഭാഗത്തുളള എ.കെ.ജി നഗറില്‍ വെച്ച് ഒരു സംഘം യുവാക്കള്‍ കാര്‍ തടഞ്ഞുനിര്‍ത്തി പിടിച്ചിറക്കി ഇരുമ്പ് വടിക്ക് അടിച്ചും കുത്തിയും കൊലപ്പെടുത്തുകയായിരുന്നു. നെഞ്ചിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്ന് പോലിസ് പറഞ്ഞു. സിയാദ് സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. കാറിലുണ്ടായിരുന്ന സിയാദിന്റെ സുഹൃത്തുക്കളായ സ്മിജേഷ് (24), സഞ്ജയന്‍ (26) എന്നിവര്‍ തടയാന്‍ ശ്രമിച്ചപ്പോള്‍ ഇവര്‍ക്കും മര്‍ദനമേറ്റു. ഇവരെ  താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് പരിക്കേറ്റവര്‍ പറഞ്ഞു. ശൃംഖപുരത്ത് ഇലക്ട്രിക്കല്‍ ജോലി നടത്തിവരികയാണ് സിയാദ്.
ഓണത്തോടനുബന്ധിച്ച് എ.കെ.ജി നഗരില്‍ നടന്ന ഓണക്കളിക്കിടെ സിയാദും പ്രദേശത്തെ ഏതാനും യുവാക്കളും തമ്മില്‍ തര്‍ക്കവും ഉന്തും തള്ളും നടന്നിരുന്നു. തുടര്‍ന്ന് ഇരുകൂട്ടരും പരസ്പരം വെല്ലുവിളകളും നടത്തിയിരുന്നതായി പോലിസ് പറയുന്നു. കുത്തേറ്റ് വീണ സിയാദിനെ മറ്റ് സുഹൃത്തുക്കള്‍ ചേര്‍ന്നാണ് താലൂക്കാശുപത്രിയിലെത്തിച്ചത്. സംഭവത്തിലുള്‍പ്പെട്ടവരെക്കുറിച്ച് പോലിസിന് വിവരം ലഭിച്ചതായി സൂചനയുണ്ട്. സംഭവത്തില്‍ രാഷ്ട്രീയമില്ലെന്നും പോലിസ് പറഞ്ഞു.  കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം സംസ്‌ക്കരിക്കും. പിതാവ് ഉപേക്ഷിച്ച സിയാദും കുടുംബവും മാതാവ് സുബൈദയുടെ വീട്ടിലാണ് താമസം. അന്‍സിയ ഏക സഹോദരിയാണ്.
Next Story

RELATED STORIES

Share it