kasaragod local

യുവാവിനെ കഴുത്തു മുറുക്കി കൊന്ന കേസിന്റെ വിചാരണ ഒന്നിന് തുടങ്ങും



വിദ്യാനഗര്‍: മദ്യലഹരിയില്‍ ഉണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ കഴുത്തു മുറുക്കി കൊലപ്പെടുത്തിയ കേസിന്റെ വിചാരണ ജുലൈ ഒന്നിന് തുടങ്ങും. രാജപുരം പോലിസ് സ്‌റ്റേഷന്‍ പരിധിയിലെ റാണിപുരം പന്തക്കാലിലെ ബാലകൃഷ്ണനായക്കി(37)നെ കൊലപ്പെടുത്തിയ കേസിന്റെ വിചാരണയാണ് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി (രണ്ട്) യില്‍ ആരംഭിക്കുന്നത്. ജാര്‍ഖണ്ഡ് ഗഗാരി ബസ് തോളി സ്വദേശിയായ ശിവ എന്ന ജഗ്ഗു(38)വാണ് പ്രതി. 2015 ഫെബ്രുവരി 15ന് രാത്രിയാണ് കൊലപാതകം നടന്നത്. ജാര്‍ഖണ്ഡ് സ്വദേശിയായ ശിവ കൊലപാതകത്തിന് രണ്ടു മാസം മുമ്പാണ് റാണിപുരത്ത് തോട്ടം ജോലിക്കെത്തിയത്. ഇതിനിടയില്‍ ബാലകൃഷ്ണനായക്കിന്റെ ബന്ധുവായ യുവതിയുമായി പ്രണയത്തിലാവുകയും വിവാഹം കഴിക്കുകയുമായിരുന്നു. അതിന് ശേഷം ബാലകൃഷ്ണനായക്കിന്റെ വീടിന് സമീപത്തെ വീട്ടിലായിരുന്നു താമസം. സംഭവ ദിവസം ഇരുവരും ഒന്നിച്ചിരുന്നു മദ്യപിക്കുകയും ഇതിനിടയില്‍ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് ബാലകൃഷ്ണ ശിവയുടെ കഴുത്തില്‍ കയറിട്ട് മുറുക്കി കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്. കേസില്‍ 30 സാക്ഷികളുണ്ട്.
Next Story

RELATED STORIES

Share it